Friday, December 23, 2011

ചെമ്പരത്തി പൂവേ ചൊല്ലൂ ...... നീ കണ്ടോ ??




















"ചെമ്പരത്തി പൂവേ ചൊല്ലൂ
  ദേവനേ നീ കണ്ടോ .....
 അമ്പലത്തില്‍ ഇന്നല്ലയോ .. സ്വര്‍ണ്ണരഥഘോഷം "...

നല്ല മഴ .. ഈ പാട്ടിങ്ങനെ കേട്ടു കൊണ്ട്
കാറില്‍ ഇമ്മിണീ സ്പീഡില്‍ മഴ വെള്ളം തെറിപ്പിച്ച്
മനസ്സിന് വല്ലത്തൊരു കുളിര്‍മയോടേ തേവരുടേ ക്ഷേത്രത്തിന്റേ
വളവ് തിരിഞ്ഞപ്പൊള്‍ ഒരു ശബ്ദം , വണ്ടീ പാളുന്നു ..
" വെടി തീര്‍ന്നൂ മോനേ ദിനേശാന്ന് .. തേവരു പറഞ്ഞ പോലെ ..
ഇറങ്ങി നോക്കാന്‍ കഴിയാതത്ര മഴ , കാറ് സൈഡിലേക്ക് ,
ഇങ്ങനെ കള്ളു കുടിയന്‍ മാരെ പോലെ ഒരു വല്ലാത്ത കോണടിച്ച് കിടപ്പുണ്ട് ..
ഇത്തിരി നേരം അതിലിരുന്നു ,,പിന്നേ അങ്ങോട്ട് ഇറങ്ങീ മഴയിലേക്ക് ..
ഇടവഴി കേറീ തേവരുടേ അരികിലൂടേ വീട്ടിലെത്താമെന്ന് കരുതീ ,
പിന്നേ വന്നു നോക്കമെന്ന വിചാരമോടേ കാര്‍ ലോക്കാക്കീ
ഓടി ഇറങ്ങീ കല്പടുവുകള്‍ ..മഴ തിമിര്‍ത്ത് പെയ്യുന്നു ..
കോവിലകം വഴി പൊയാല്‍ നനയും എന്നു കരുതിയാണ്
തേവരുടേ മുന്നിലൂടേ ഓടി ഇറങ്ങിയത് ഇപ്പൊ ശരിക്കും പെട്ടൂ
തുള്ളിക്കൊരു കുടം പൊലെ തിമിര്‍ക്കുന്നു മഴ . വല്ലാത്തൊരു കുളിര്‍
ശരീരത്തിനും മനസ്സിനും .. അമ്പല ഇടവഴിയില്‍ ചരിവുള്ള സ്ഥലത്ത്
കേറീ നിന്നു . ഒരൊ തവണയും താഴേക്ക് വരും.പിന്നേയും കേറീ നില്‍ക്കും
മഴയുടേ പ്രണയം കൊണ്ട് തിരിച്ചും വീണ്ടും മുകളിലകെക്
മോളൂസ് എപ്പൊഴും തേവരേ കാണാന്‍ വരുമ്പൊള്‍ ഈ ചരിഞ്ഞ
കെട്ടിലൂടേ എന്റേ കൈയ്യില്‍ താങ്ങീ ഇങ്ങനെ ചരിഞ്ഞു നടക്കും
അവളുടേ സ്ഥിരം കലാപരിപടിയാ ഇതു .. ഇപ്പൊള്‍ ഈ മഴയെന്നേ
നനക്കാതിരിക്കാന്‍ ഞാനും .. ഒന്നു നനഞ്ഞാലൊ ... മനസ്സ് വെമ്പുന്നുണ്ട്
കാലില്‍ എന്തൊ ഇങ്ങനെ ഇഴയുന്ന പൊലെ .. തൊന്നലാകുമോ ....
വിജനത മുറ്റി നില്‍കുന്ന ഇടവഴീ രണ്ടു വശങ്ങളിലും
കൂറ്റന്‍ കരിങ്കല്‍ മതിലുകള്‍..മഴ വെള്ളം കുതിച്ചു വരുന്നു ..
പിന്നേയും കാലില്‍ ഇഴയുന്നു എന്തൊ ..പകുതി പൊക്കമുള്ള
കുളത്തിന്റേ കല്‍മതിലേക്ക് ഞാന്‍ അറിയാതേ നടന്നുചെന്നൂ
നീളമുള്ള വെള്ള തുണി മാത്രം ചുറ്റിയ ഒരു പെണ്ണ് ,ഒരു മുട്ട് മടക്കി
നെറ്റിയില്‍ ഒരു കൈയ്യ് വച്ചു കണ്ണുകളടച്ച് കിടക്കുന്നൂ ..
സുന്ദരീ എന്നു പറഞ്ഞാല്‍ അതു തികയില്ല .
കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാന്‍ കഴിയാത്ത കല്പടവുകളില്‍
ഒരു ചലനവുമില്ലാതേ ,ചെമ്പരത്തീ പൂവ് മഴയിലലിഞ്ഞ പോലെ ....
മഴ നനഞ്ഞവള്‍ .. തൂവള്ള മേനീയും ചുറ്റിയ തുണിയും
തിരിച്ചറിയാന്‍ ആവാത്തവിധം ..നനഞ്ഞലിഞ്ഞിരിക്കുന്നു .
മഴ മുഴുവനായീ അവളില്‍ പെയ്യുന്ന പൊലേ ..
മേനിയില്‍ നിറഞ്ഞിരിക്കുന്ന മഴ വെള്ളം ,ഒരൊ തുള്ളിയും
വാശിയോടേ ചേരുന്നുണ്ട് അവള്‍ക്കുള്ളില്‍ എന്നിട്ട് സ്വയം
തെറിച്ചു പൊകുന്നുണ്ട് വെളിയിലേക്ക് ..അവളുടേ കാല് നീണ്ടു-
വന്നേന്നെ തൊടുകയായിരിന്നു എന്നെനിക്കിപ്പൊള്‍ മനസ്സിലാകുന്നു ..
കാണുന്നുണ്ട് ഞാന്‍ കാലിന്റേ നീളം കുറഞ്ഞ് കുറഞ്ഞ് വരുന്നത് ..
എന്നേ കൂട്ടുവാന്‍ .. ഇവള്‍ .. എന്താണ് സംഭവിച്ചത് ,
മഴ കണ്ണില്‍ നിറക്കുന്ന കുളിരിനൊപ്പൊം,മുന്നിലേ കാഴ്ച ഉള്ളില്‍ ചൂടു കൂട്ടുന്നു ..
ചുണ്ടില്‍ നിറഞ്ഞ മഴതുള്ളീകള്‍ വാശീയോടേ കഴുത്ത് വിട്ടു
എന്റേ ഉള്ളിലേക്ക് വലിഞ്ഞു കേറുന്നുണ്ട് ..
കണ്‍പീലിയിലേ ഒരൊ മഴമുത്തുകള്‍ എന്നേ ക്ഷണിക്കുന്നുണ്ട് ..
മേനിയില്‍ അലിഞ്ഞിറങ്ങിയ തുണീ കൂടുതല്‍ ശോഭ നല്‍കുന്നു ..
ഒന്നു തൊടാന്‍ , ഒന്നു ഉണര്‍ത്താന്‍ മോഹം വന്നൂ
പതിയേ മഴയൊടൊപ്പൊം പാദത്തിലേക്ക് എന്റേ കൈയ്യ് വച്ചു ..
സുഖമുള്ള ചൂട്, ഈ മഴ മുഴുവന്‍ ഏറ്റു വാങ്ങിയിട്ടും
പതിയേ കൈയ്യ് മുകളിലെക്ക് ഇഴച്ചൂ , അവള്‍ ഉണര്‍ന്നിരിക്കുന്നു ,
കണ്ണുകള്‍ വിടര്‍ന്നിരിക്കുന്നു , കണ്‍പീലികളില്‍ നിന്ന്
മഴതുള്ളികള്‍ പൊഴിഞ്ഞു പൊയിരിക്കുന്നു , നീണ്ട മുടീ മഴ
ചേര്‍ത്തു വച്ചിരിക്കുന്നു , എന്തോ അവള്‍ ചോദിച്ചുവോ ..
മനസ്സ് ചൂടൂ പിടിക്കുന്നു . മനസ്സ് കടിഞ്ഞാണില്ലാതേ അലയുന്നു ,
""" അച്ഛാ , ഒന്നു എഴുന്നേല്‍ക്കച്ഛാ " നമ്മുക്ക് കളിക്കാം
അച്ഛാ , ദേ മഴ പെയ്യുവാ .. വാ അച്ഛാ ..
എന്റേ പൊന്നുസ് മുന്നില്‍ , ഉറക്കത്തിന്റേ ആലസ്യം വിട്ടു ഞാന്‍
മഴയുടേ പൂര്‍ണമാകാതേ പൊയ കുളിരിലേക്ക് ...
വെടി തീര്‍ന്ന കാറിന്റേ കുഞ്ഞു ദ്വാരങ്ങളിലേക്ക് മഴയോടൊപ്പം ഊളിയിട്ടു ..

Monday, December 19, 2011

അസൂയ ...




















പാലപൂമണം .. അരികില്‍ നിറയുന്നുണ്ട്.
ദൂരേ ഒരു കുഞ്ഞു മഴയും ..
രാവ് വന്നു ചിണുങ്ങുന്നുണ്ട്
നാളെയുടെ പുലരിയില്‍ തീര്‍ന്നു പോകുവാന്‍...
നക്ഷത്രം എന്നോട് പറയാതെ
അമ്പിളിയോട് സ്വകാര്യമോതിയതെന്താവും ..
അല്ലെങ്കിലെന്തിനിത്ര ചേര്‍ന്നു നില്‍ക്കുന്നു ..
രാവൂ പൂക്കുന്ന വീഥികളില്‍ നിന്ന് , മേലേ വിണ്ണിലേ -
ഈ സ്വകാര്യം ഞാന്‍ കണ്ടില്ലെന്ന് കരുതരുത് ..
അവളിപ്പൊള്‍ പറയുന്നുണ്ട് ..
എന്റെ ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്ത
സ്നേഹ ഇതളുകളില്‍ അസൂയ മണക്കുന്നു എന്ന് ..
നിന്നില്‍ മാത്രം ആഴ്ന്ന് പോകുന്ന എന്റെ വേരുകളില്‍,
നിന്നും മൊട്ടിടുന്ന പൂവിന് പിന്നേ ... എന്താണുണ്ടാവുക ..

Saturday, December 17, 2011

നീ ...


എന്റേ നെഞ്ചില്‍ വിളക്കായീ
തെളിഞ്ഞിട്ട് , ഇന്നലേ മഴയത്ത് വന്നത്-
കെടുത്തിയിട്ട് പൊയ നീയാരാണ് ..
വിളക്കോ .. അതോ മഴയോ ???

Wednesday, December 14, 2011

ഹൃദയം കൊണ്ടു ചിരിക്കുന്നവര്‍ ....



















പണ്ട് പണ്ടൊരു മഴ പെയ്യുന്ന, ഇല പൊഴിയുന്ന
സന്ധ്യയില്‍ , ഒരു ഹൃദയം ഏകാന്തതയില്‍ ചുറ്റീ
ആരൊരുമില്ലാതേ ലോകത്തിന്റേ വിരല്‍തുമ്പിലേ
വാതായനത്തില്‍ നില്‍ക്കുമ്പൊള്‍ , ഒരു വരി കൊണ്ട്
ദൈവമെന്നൊടു മൊഴിയുകയായിരുന്നു നിനക്കുള്ള
ഒരു കൂട്ട് , നിന്നേ കാത്ത് നില്പ്പുണ്ടവിടേന്ന് ..
അടുത്തത് ഒരുപാട് ജന്മങ്ങളിലേ ചൂര് തിരിച്ചറിഞ്ഞിട്ടാണ്..
അതിനെടുത്തത് ഒരൊറ്റ നിമിഷവുമാണ്.. ഇന്നും എന്റേ
താങ്ങും തണലുമായീ സൗഹൃദം , എന്നേ പുല്‍കുന്ന സ്നേഹം ..
എന്നില്‍ നിറയുന്ന ആദ്യപാദത്തിലൊക്കേ എന്തോ ഉള്ളില്‍
വിങ്ങുന്നതിന്റേ വേവ് ഞാനറിഞ്ഞിരുന്നു , പക്ഷേ പറയുവാനോ
പങ്കു വയ്ക്കുവാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല തന്നെ ..
സ്നേഹം മാത്രം നല്‍കീ വളര്‍ന്നൊരു ചെമ്പകപൂമരമായീ
സുഗന്ധം നിറച്ചാ സൗഹൃദം പച്ചപിടിച്ചൂ ..
ഇപ്പൊഴും ഓര്‍ക്കുന്നു ഒരു പ്രവാസത്തിന്റേ ആലസ്യം നിറഞ്ഞൊരു
വെള്ളിയാഴ്ച്ച വൈകുന്നേരം ആ വേവറിയുമ്പൊള്‍ എന്റേ ഉള്ളം പൊള്ളിയിരുന്നു ..
ആശ്വാസ്സ വചനങ്ങളായിരുന്നില്ല എന്നില്‍ നിന്നും ആ ഹൃദയം കാംഷിച്ചത്
അനുകമ്പയുടേ ഒരു കണിക പൊലും ആഗ്രഹിച്ചിരുന്നുമില്ലാ ..
സ്നേഹത്തിന്റേ സ്പര്‍ശം കൊണ്ട കരുത്ത് പകരാനാണ് ഒരൊ
മൊഴികളിലൂടേയും ആ മനസ്സ് ശ്രമിച്ചു കൊണ്ടിരുന്നത് ..

പിറന്ന കണ്മണിയുടേ കുഞ്ഞധരങ്ങളില്‍ ഉദിച്ച പുഞ്ചിരിയില്‍
മതി മറന്ന് ദിനങ്ങള്‍ കൊഴിയുമ്പൊള്‍ , അവളറിഞ്ഞിരുന്നില്ല...
സ്വന്തം കൈപിടിച്ച് പിച്ച വയ്ക്കും കുഞ്ഞിനേ സ്വപ്നം കണ്ട
ആ ഹൃദയം ഒരിക്കലും അതിനേ ഉള്‍കൊള്ളാന്‍ കഴിയാതേ
പകച്ചു മാറീ നിന്നൂ ,, ജീവിതത്തോട് വിരക്തിയും
ദൈവത്തോട് കോപവും തോന്നിയ കാലം , വല്ലാത്ത മടുപ്പു തോന്നീ
ജീവിതത്തോട് വിടപറയുവാനായുമ്പൊള്‍ എന്നരുകിലേക്ക്
ദൈവം കൂട്ടിചേര്‍ത്ത എന്റേ എന്നത്തേയും പ്രീയ കൂട്ടുകാരീ ..

പലപ്പൊഴും നാം കണ്ടുമുട്ടാറുണ്ട് ചില മുഖങ്ങളേ...
സ്വന്തമായീ ഒന്നും ചെയ്യുവാനാവാതേ ചക്രകാലുകളില്‍
മനസ്സുരുളുന്ന ചില ദൈന്യമുഖങ്ങളേ ..
അനുകമ്പയുടേ ഒരു നോട്ടം അവരേ ചൊടിപ്പിച്ചേക്കാം
ഒരു ചിരിയുടേ മാലപടക്കത്തില്‍ അവര്‍ പൂത്തിരികളായേക്കാം ..
ഒരു കുഞ്ഞു മഴയില്‍ , മിഴികള്‍ പുഴയായേക്കാം ..
ഒരു സ്നേഹസ്പര്‍ശത്തില്‍ നമ്മളിലേക്ക് ചേര്‍ന്നലിഞ്ഞേക്കാം ..
സഹതാപത്തിന്റേ നോട്ടങ്ങളും , കഷ്ടകാലത്തിന്റേ കണക്കുകളും
നിരത്താതേ , ഒന്നു ഊര്‍ജം പകര്‍ന്നൊന്നു ചിരിക്കൂ ..
നമ്മള്‍ പകര്‍ന്നു കൊടുക്കുന്നത് പുറമേ കാണുന്ന വൈകല്യത്തേ
അതിജ്ജിവിക്കാന്‍ അവരുടേ മനസ്സിന് കൊടുക്കുന്ന ഇന്ധനമാണ്..
സങ്കടം കൊണ്ടു മിഴികള്‍ ചുവപ്പിക്കുന്നതിനു പകരം ,
അവരുടേ ഇഷ്ടങ്ങളറിഞ്ഞൊന്നു പെരുമാറൂ ..
നിഷ്കളങ്കമായീ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്നത്
മനസ്സിനുള്ളില്‍ നിന്നുള്ള വര്‍ണ്ണങ്ങളാകും ...

ഇന്നവളുടേ മിഴികളില്‍ അഴലിന്റേ ഇരുളില്ല ..
അതേന്റേ സ്നേഹം കൊണ്ട് മായ്ക്കപെട്ടിരിക്കുന്നു ..
മൊഴികളില്‍ മടുപ്പിന്റേ ശകലങ്ങളില്ല
അതെന്റേ മഴയില്‍ അലിഞ്ഞു പൊയിരിക്കുന്നു ..

എന്റേ സ്വന്തം മകളേ പൊലേ , ആ കുഞ്ഞിപ്പൊഴും
ആകാശം കാണുന്നുണ്ട് , നക്ഷ്ത്രങ്ങളോട് കൂട്ടു കൂടുന്നുണ്ട്
എന്നൊപ്പൊം കൈയ്യ് ചേര്‍ത്ത് നടക്കുന്നുണ്ട് ,
ചക്രകാലുകളില്‍ ആ കുഞ്ഞിന്റേ മനസ്സെപ്പൊഴും
കാലത്തേ അതിജ്ജിവിച്ചു പുഞ്ചിരിക്കുന്നു ...

Monday, December 12, 2011

ഒരു വരി .. അയ്യാ നിന്‍ കതിരൊളി ..















ഒരു വരി എഴുതി ..
എന്തില്‍ നിന്നും തുടങ്ങിയെന്നറിയുന്നില്ല ..
ഇപ്പൊള്‍ അതെവിടേ ചെന്നു നില്‍ക്കുന്നു എന്നും
പക്ഷേ ഒന്നറിയാം " അയ്യന്‍ " നിറയുന്നുണ്ട് ഉള്ളില്‍ ..
ഒരു നല്ല മനസ്സ് സമ്മാനിച്ച ഒരു കാഴ്ച്ച , ഈ മരുഭൂവിലേ ശീതകാറ്റില്‍
യാന്ത്രികമായീ വന്നു ചേര്‍ന്ന വൈകുന്നേരത്തേ വര്‍ണ്ണാഭമാക്കിയിരിക്കുന്നു ..
പ്രവാസം നല്‍കിയ വിരഹം പേറീ , എന്റേ അമ്മയൂടെ വാല്‍സല്യത്തേ
അയ്യന്റേ കര്‍പ്പൂര ദീപത്തേ , സഖിയുടേ സ്നേഹസ്പര്‍ശത്തേ ,
മോളുടേ ചക്കരമുത്തങ്ങളേ ,എന്റേ കണ്ണന്റേ പ്രണയത്തേ,
മഴയുടേ പ്രീയ കുളിരിനേ ഒക്കേ പുല്‍കുവാന്‍ ഇവിടം വിട്ട
പല കാലങ്ങളിലും ഞാന്‍ നേരിട്ട് ചെന്നിറങ്ങിയത് ആ ശ്രീഭൂതനാഥനേ
മനസ്സിലേറ്റീ ആണ് ..വൃതമെന്ന പേരില്‍ നാം മനസ്സിന് കടിഞ്ഞാണ്‍
ഇടുകയെന്ന് ധരിക്കരുത് എനിക്കങ്ങനെ തോന്നിയിട്ടില്ല ,
അതൊരു സമ്ര്പ്പണമായീ ഞാന്‍ എന്നും കരുതിയിട്ടുള്ളൂ ..
സൗഹൃദങ്ങളും , മാതാപിതാക്കളൊക്കെ പലവട്ടം പറഞ്ഞിട്ടുണ്ട് ,
പ്രവാസത്തിന്റേ മടുപ്പില്‍ നിന്നും എന്തേ നീ നേരിട്ടിങ്ങനെ എന്ന് ..
പക്ഷേ എന്റേ സഖിയുടേ പുഞ്ചിരിയില്‍ ഞാന്‍
അയ്യനേ കണ്ടിരുന്നു , അവള്‍ നല്‍കിയ ശക്തിയില്‍
ഞാന്‍ അയ്യനേ പുണര്‍ന്നു വന്നിട്ടുണ്ട് ..
നിര്‍വൃതിയെന്നാല്‍ , അതു തന്നെ .. ഒരു നാമമോടേ ഒരേ മനസ്സൊടേ ,
ഒന്നിനേ മാത്രം പുല്‍കുവാന്‍ "തത്വമസിയെന്ന " വലിയ വാക്കിനേ
പൂര്‍ണമായീ മനസിലേറ്റുവാന്‍ , പരിപാവനമായ കാനനപാതകളിലൂടേ ..
അയ്യന്റേ മുന്നിലെത്തുമ്പൊള്‍ കണ്ഠം നിറയും , മിഴികള്‍ തൂവും ,
" സ്വാമീയേ ".. ശരണവിളികളില്‍ തൂവീയ മിഴികള്‍ക്കൊപ്പൊം
ഒന്നു കാണും ആയ്യനേ ,, കണ്ണുകളടക്കും ,, തീര്‍ന്നൂ ആ വര്‍ഷ ദര്‍ശനം ..
സഹിക്കനാവില്ല പിന്നെയുള്ള നിമിഷങ്ങള്‍ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട് ,
ഇതറിയുന്ന അച്ഛന്‍ എന്നേ എല്ലാ തവണയും വന്നു നെറുകില്‍ തലോടും ,
സ്വാമീയേ ശരണം എന്നോതും , ഞാന്‍ കാണുമപ്പൊള്‍
എന്റേ പിതാവിന്റേ മിഴികള്‍ നിറഞ്ഞ് ഒഴുകുന്നത് ,
എത്രയൊക്കേ ക്ഷീണം ശരീരം നല്‍കിയാലും-
തിരികേ പമ്പയിലെത്തീ കര്‍പ്പൂരമിട്ട് തൊഴുമ്പൊള്‍ വല്ലാതേ
വിങ്ങും ഹൃദയം , അടുത്ത വരവിനായീ മനസ്സൊരുങ്ങും ,
അതാണ് അയ്യനെന്ന പ്രതിഭാസം നമ്മുക്ക് പകരുന്ന പുണ്യം ..
ജീവിതം പൊലെ കഷ്ടതകള്‍ സഹിച്ച് നാം അയ്യനേ പുല്‍കുമ്പൊള്‍
മനസ്സില്‍ നാം എന്തൊക്കെയോ ചെയ്തൂന്ന് തൊന്നുന്ന ചിന്തയില്‍
നിന്ന് ഭക്തി ഉദിക്കുന്നുണ്ട് , അവിടേ നിന്ന് മനസ്സിന് സൗഖ്യം പകരുന്നുണ്ട് ,
അഭേദ്യമായൊരു അനുഭൂതീ കൊണ്ട് ബന്ധിതമാണ് ശബരിമലയും ,
അവിടേ കുടിയിരിക്കും ചൈത്യന്യവും .. ഒരിക്കല്‍ പൊലും മടുപ്പ്
തോന്നാത്ത എന്തോ ഒന്ന് വലം വയ്ക്കുന്ന പാവനമായ മാമലമേട് ..
കലിയുഗ വരദനേ , കലികാല ദുരിതങ്ങളില്‍ നിന്നും
മലോകര്‍ക്ക് മുക്തി നല്‍കിയാലും , മതത്തിനും ജാതിക്കും-
മേലേ ഉത്രം നക്ഷത്രമായീ ജ്വലിച്ചാലും..
സ്വാമീ ശരണം ..

Wednesday, December 7, 2011

ഇന്നലേ എന്നേ നനച്ച പ്രണയം ..

















ഇന്നലേ രാവില്‍ നമ്മുടേ ചുണ്ടുകള്‍
കോര്‍ത്തപ്പൊള്‍, അതു കണ്ടൊരു മരം
അതു കണ്ടൊരു തൊട്ട വാടീ
അതു കണ്ടൊരു പാലപൂവ് ..
അതു കണ്ടൊരു കുഞ്ഞു നക്ഷത്രം
ചിണുങ്ങിയതും ,കൂമ്പിയതും
നാണിച്ചതും ,ചിമ്മിയതും നീ കണ്ടുവോ ..?
നിന്റേ മിഴികളിലപ്പൊള്‍, ഒരു മഴയായിരുന്നു
ചുണ്ടില്‍ തേനിന്റേ കൂടും , നുകരാന്‍ വെമ്പി നിന്ന
ഞാന്‍ ഒരു കുളിര്‍കാറ്റൂ കൊതിച്ചു , നിന്റേ തേനിനേ വറ്റിക്കാന്‍ ..
മേനിചേര്‍ന്നു നിന്ന നമ്മുടേ ഇടക്കൊരു കാറ്റ് വന്നു കുറുമ്പ് കാട്ടീയിട്ട്
നീ ഒരിട കൊടുത്തുവോ അവന് കടന്നു പൊകുവാന്‍..
മഴ വന്നൂ കുളിര്‍ കൊട്ടിയിട്ട് നീ ഒരീതള്‍ പൂവിന്റേ-
തേന്‍ കൊടുത്തോ , അതു മുഴുവനും എനിക്കല്ലേ നല്‍കിയത് ..
സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍ അതു തീവ്രമാകും
ഇന്നലേ ഞാന്‍ അറിഞ്ഞു നിന്റേ ആ തീവ്രത
ഞാന്‍ കുതിര്‍ന്നു പൊയ നിന്റേ പ്രണയത്തിന്റേ മഴ മേലാപ്പില്‍ ..

Friday, December 2, 2011

മഴ നനക്കാത്ത മനസ്സുകള്‍....
















നമസ്കാരം .. ആകാശവാണീ, കോഴിക്കോട് കണ്ണൂര്‍ ത്രിശൂര്‍ ആലപ്പുഴ ..
കാലവസ്ത്ഥ .. കേരളത്തില്‍ ആകാശം മേഘാവൃതമായിരിക്കും
പരക്കേ മഴയുണ്ടാകും , ശക്തമായ കാറ്റു വീശാന്‍ സാധ്യത
കടലില്‍ പൊകുന്നവര്‍ ശ്രദ്ധിക്കുക :::
ദാമുവേട്ടന്റേ ചായക്കടയിലേ പഴയ പയനിയര്‍ റേഡിയോ കിതച്ചൂ
മഴയിപ്പൊഴും ചാറുന്നുണ്ട് , ഒന്നു തൊണ്ട നനക്കാനാ പുട്ടു മണം പരക്കുന്ന-
പുകകുത്തി പുറത്തേക്ക് പായുന്ന ഓലപ്പുര കുനിഞ്ഞ് കേറിയത് ..
നീണ്ട തടി ബഞ്ചില്‍ രാവിലേ തന്നെ നാട്ടുകൈതഴമ്പുകള്‍
അടയാളപെട്ട മാതൃഭൂമി അല‍ക്ഷ്യമായീ കിടക്കുന്നു ..
ദാമുവേട്ട കടുപ്പതിലൊരു ചായ ..
അല്ല ഇതാര നസീറോ ? ജ്ജ് എപ്പൊ വന്നു പഹയ ..
നമ്മളൊന്നും അറിഞ്ഞില്ലാലൊ ?
ഒന്നും മിണ്ടിയില്ല , പത്രത്തിലേക്ക് കണ്ണുകള്‍ കടം കൊണ്ടിരിന്നു ..
ഇന്ന് പീഡന വാര്‍ത്തകള്‍ക്ക് കുറവില്ല , പിന്നേ മുല്ലപെരിയാറ്
താളുകളില്‍ കുലം കുത്തി ഒഴുക്കുന്നുണ്ട് , ഇപ്പൊഴല്ലേ പറ്റൂ
പൊട്ടിയ പിന്നേ ഈ അഘോഷം നടക്കില്ലാല്ലൊ .. മഴ കനക്കാന്‍-
തുടങ്ങീ മനസ്സ് മടി പിടിക്കുന്നു ..കാലില്‍ മഴ പടര്‍ത്തിയ ചെളിയും
കാലം കാത്ത് ഉപ്പാന്റേ ചെരുപ്പും കൂടീ വഴുവഴുപ്പ് കൂട്ടുന്നു
ഒരു ചായ തീര്‍ന്നു പൊയതറിഞ്ഞില്ല , കൂടേ ദാമുവേട്ടന്റേ-
ചോദ്യങ്ങളും , പത്ത് രൂപ നോട്ടെടുത്ത് മേശമേല്‍ വച്ചു ഇറങ്ങീ ,
ഓലതുമ്പിലൂടേ നിരങ്ങി വീണ മഴതുള്ളികള്‍ക്ക് വല്ലാത്ത ഉല്‍സാഹമായിരുന്നു
അതിലൂടേ മഴയിലേക്കിറങ്ങീ, കഴിഞ്ഞ വരവിന്‍ ദാമുവേട്ടന്
ചായ കുടിക്കാതേ കൊടുത്തത് അഞ്ഞൂറിന്റേ
പച്ച നൊട്ടാണ് .. ഇന്നു പത്തു രൂപ വച്ചപ്പൊള്‍ അതാകും
ദാമുവേട്ടനും തിരിഞ്ഞ് നോക്കാതിരുന്നത് ..
അവള്‍ക്ക് എന്നേ കാണുവാന്‍ എപ്പൊഴും ആധിയായിരുന്നു ,
മൂന്ന് ദിവസ്സം കൊണ്ടത് തീര്‍ന്നെന്ന് തോന്നുന്നു
ഇപ്പൊള്‍ മഴയിലേക്ക് ഇറങ്ങി പൊയാലും അവളോ ഉമ്മയോ പറയില്ല ,
കുട നല്‍കാനും അവര്‍ മറന്നു പൊയിരിക്കുന്നു .
തെറ്റ് അവര്‍ക്കല്ലാല്ലൊ .. ഞാന്‍ വറ്റിയ പുഴയാണെന്ന് തിരിച്ചറിയുന്നു ,
ജീവിതം തീര്‍ത്ത വടുക്കളില്‍ പോലും ഒരിത്തിരി-
ജലം പൊലുമില്ലാത്ത വരണ്ട പുഴ .. ഉപ്പയുള്ളപ്പൊള്‍ അതെതു കാലമായാലും
ആ ഉമ്മറത്ത് കസേരയില്‍ ഇരുന്ന് പറയും
ജ്ജ് ഈ മഴയത്ത് എങ്ങോട്ടാ .. ഒരൊന്ന് വരുത്തി വയ്ക്കണ്ട ,
ജമാലിന്റേ വണ്ടിയെടുത്ത് പൊയ്ക്കൊ .. ഇന്ന് ജമാലെവിടേ
വണ്ടിയെവിടേ എന്റേ സ്നേഹനിധിയായ് ഉപ്പയെവിടേ ..?
ആകാശം വീണ്ടും കറുക്കുന്നു , മഴ കനക്കുന്നു
അരികിലൂടേ കിതച്ചു പാഞ്ഞ തീവണ്ടിയില്‍ ആരൊ
പാടുന്നത് നേര്‍ത്തൊന്നു കേട്ടുവോ ..
പാലമെത്തീ .. താഴേ പുഴ കുത്തിയൊഴുകുന്നു ,
മരങ്ങള്‍ താന്നു വന്നു പുഴയേ പ്രണയിക്കുന്നത് കാണം
എന്റേ മനസ്സിനേ ഊഷരമാക്കാന്‍ പുഴ വിളിക്കുന്ന പൊലെ ..
വരണ്ടവന്റേ ഹൃദയം ഒരു പുഴ കൊതിക്കുന്നു ..
തിരിഞ്ഞു നോക്കുമ്പൊള്‍ മഴ മാത്രം .. കാഴച്ച് മറക്കുന്ന കനത്ത മഴ .....
ആകാശവാണീ : വാര്‍ത്തകള്‍ വായിക്കുന്നത് : രാമകൃഷ്ണന്‍ :
പ്രകൃതി ക്ഷോഭത്തില്‍ കുറ്റിപ്പുറത്ത് ഒരാള്‍ കൂടീ മരിച്ചൂ.........