Thursday, June 30, 2011

" കാണാതായീ "

















പ്രവാസത്തിന്റേ മരുക്കാടുകളിലെവിടെയോ
നഷ്ടമായ എന്‍റെ മനസ്സ് ...
കാറ്റിന്റേ കൈകളിലേറീ ദൂരേക്ക് പോയതാവാം ..
മഴ വന്നൂ കൂട്ടുവാന്‍ സാധ്യതയൊട്ടുമില്ലാ
തലപ്പാവിട്ടവരും മുഖം മറച്ചവരും
അതു തന്നെ ചോദിച്ചു എവിടെയാ നിന്‍റെ മനസ്സെന്ന്...
ഉത്തരം നല്‍കുവാന്‍ എനിക്കറിവതില്ലല്ലോ ..
പോയ വഴികളില്‍ അടയാളൊട്ടുമത് ബാക്കി വച്ചിട്ടില്ല
ഇറങ്ങി പൊകുമ്പൊള് എന്നോടൊരു വാക്ക് ചോദിച്ചിട്ടുമില്ലാ
പടിപുരവാതില്‍ മലര്‍ക്കേ തുറന്ന് കിടന്നതൊഴിച്ചാല്‍ ..
ഇന്നലേ സന്ധ്യക്ക് അവളതെടുക്കാന്‍ വന്നപ്പൊഴാണ്
നഷ്ടമായ വിവരം ഞാന്‍ അറിഞ്ഞതു തന്നെ ..
അമ്മയേ കൊണ്ടൊന്നു ശ്രമിച്ചു നോക്കീ
വാമഭാഗത്തോടൊന്നിരന്നു നോക്കീ
തിരിച്ചു പിടിക്കാനാവാത്ത ദൂരങ്ങളത്
താണ്ടിയെന്ന് അപ്പൊഴാണ് തിരിച്ചറിഞ്ഞത് ..
നഷ്ടപ്പെട്ടു പോകുമ്പോഴാണ് നാം ശ്യൂന്യതയറിയുന്നത്‌ .
ഇനി എന്തു കൊണ്ട് ഞാനാ വിടവടയ്ക്കും ?
ആര്‍ക്കെങ്കിലും കളഞ്ഞു കിട്ടുന്നെങ്കില്‍
ഒന്നു തിരിച്ചു കൊണ്ടു തരുമോ ..?
പ്രാവസത്തിന്‍റെ മരവിപ്പും
യാന്ത്രികതയുടേ കൊഴുപ്പും
വിരഹത്തിന്‍റെ രക്തക്കറയും
അടച്ചു വച്ച കാമത്തിന്‍റെ തുടിപ്പും
ഇത്തിരി സ്നേഹച്ചുവപ്പും അടിഞ്ഞൊരെന്‍
അടയാളവുമായീ ഏകമായി അലയുന്നയെന്‍ മനസ്സിനേ കണ്ടാല്‍ ..

നന്മ കള്ളന്‍ ...


 
 
 
 
 
 
 
 
 
 
 
 
 
 
രാത്രിയേറെ വൈകി ഞാന്‍
മരുഭൂവിന്റേ ചൂടേറ്റ്
മുറിവാതില്‍ തുറന്നപ്പൊള്‍
ഉള്ളിലൊരു കള്ളന്റേ മണം ..

ഹൃദയത്തിലൊരു കാളല്‍
നഷ്ടമാകുന്നവയുടേ എണ്ണം
കൈയ്യും കണ്ണും തിരയുന്ന
മൂലകളില്‍ ശൂന്യതയുടേ ഇരുട്ട് ..

രണ്ടാമൂഴവും , പ്രവാസവും
ചിദംബര സ്മരണകളും
എന്റേ കൈയ്യ് തഴമ്പിനാല്‍
മുന്നില്‍ തന്നെയുണ്ട്

കട്ടിലിനടിയില്‍ വച്ച
വിയര്‍പ്പിന്റേ വിലയും
ഇന്നലേ അവളെനിക്ക് തന്ന
വരികളുടേ വടിവും വാടാതേ ഉണ്ടിവിടേ

എന്നാലോ എന്തൊക്കെയോ നഷ്ടമായ പോലെ
ഒരുപാട് നോകിയിട്ടും സ്മൃതി പദം തപ്പിയിട്ടും
ഇന്നലെ വരെ എന്റെതായ എന്താണ്
കള്ളന്‍ കൊണ്ട് പൊയെതന്ന് തിരിച്ചറിയുന്നില്ല ..

ഒടുവില്‍ ആശ്വസിച്ചൂ.. ഇല്ലാ ഒന്നും നഷ്ട്മായിട്ടില്ല
കള്ളന്റേ മണം പൊയിട്ടില്ലെങ്കില്‍ കൂടീ ...
"ഞാന്‍ പൊലുമറിഞ്ഞില്ലല്ലൊ എന്റേ നന്മയേ
കള്ളന്‍ കട്ടൊണ്ട് പൊയത് .."