Monday, January 26, 2009

സദനങ്ങള്‍ നിറയുവതെന്തിന് .......................................


നന്മ ചൊല്ലി പിരിഞ്ഞൊരാ മുത്തഛ്ചനും മുത്തഛ്ചിയും ..........
കാലഹരണപെട്ട കളിപ്പാട്ടങ്ങളായി
ബന്ധങ്ങള്‍ക്ക് ദ്രിഡത ഏകുവാന്‍
നിഴല്‍ മാത്രം സമ്മാനിക്കുന്നവര്‍
കഥകള്‍ ചൊല്ലി കൂടെ ഉറങ്ങുവാന്‍
പേരകിടാങ്ങള്‍ക്ക് താങ്ങയിരുന്നവര്‍ ...
വിശുദ്ധ യുദ്ധതിന്‍ അവസാന നാളില്‍
വേര്‍പിരിഞ്ഞ മൂത്തവര്‍ , ഇളയതുകളുടെ കണ്ണീര്‍ കണ്ടില്ല

ദൂരേ ഉറ്റപെടലിന്ടെ മടിതട്ടില്‍
കാശെണ്ണി തിട്ടപെടുത്തിയ മേലാളന്മാര്‍
അവര്‍ക്ക് സദനങ്ങല്‍ ഒരുക്കിയതും
വരിവരിയായി.... പണ്ട്
പള്ളികൂടത്തില്‍ ചേര്‍ത്ത സമം പോല്‍
കൊഴിയാന്‍ വെമ്പുന്ന പ്രായത്തില്‍ തണലാകേണ്ടവര്‍
അവര്‍ക്ക് ഒന്നിച്ചുറങ്ങുവാന്‍ നിരാലമ്പസമൂഹമൊരുക്കുന്നു


ബാല്യമനസ്സുകളില്‍ നിറങ്ങള്‍ നിറക്കേണ്ടവര്‍
ശരീരപുഷ്ടിക്ക് വേദമൊതേണ്ടവര്‍
തെറ്റായ ദിശകള്‍ക്ക് പഴമൊഴി കാക്കേണ്ടവര്‍
ദൈവനാമങ്ങല്‍ നാവില്‍ വിളക്കായി പകരേണ്ടവര്‍
പുഴുക്കല്‍ മദിക്കുന്ന പാഴ് ജന്മങ്ങളായി
അഞ്ജാത ശവങ്ങളായി വിധിയാല്‍ -
പേരമക്കള്‍ക്ക് പഠനോപാധിയായി
കര്‍മ്മങ്ങളൊന്നുമില്ലാതെ തെരുവില്‍
വീണുടയുന്ന പഴയ പ്രതാപ ബിബംങ്ങള്‍

കണ്ണുതുറക്കേണം .. തുറന്നു വച്ച് കാണേണം
നേരു കണ്ടു പഠിക്കുന്ന ബാല്യങ്ങല്‍
നിങ്ങള്‍ക്കുമുണ്ടെന്നൊര്‍ക്കേണം
ഇക്കഴിഞ്ഞ വസന്തം പുമ്പൊടി വിതറിയെന്നാലും
അടുത്ത നിമിഷം ഇലപൊഴിയുമെന്നറിഞ്ഞാലും
മുലപാലിനു വേതനം കൊടുക്കുവാന്‍
നിങ്ങളെ തേടുന്ന ബാല്യങ്ങള്‍ വിദൂരമല്ലെന്നോര്‍ക്കേണം

Wednesday, January 21, 2009

ആദ്യരാത്രി......







ആദ്യ കാഴ്‌ച്ചയില്‍ സ്വന്തമാക്കാന്‍ കൊതിച്ചതാണീ പൊന്നിനെ
മണവാട്ടി ആകുമെന്ന് നിനച്ചിതില്ല ഒരിക്കലും
മൈലാഞ്ചി കൈയാല്‍ മെല്ലെ വാതില്‍ തുറന്നവള്‍
ഖല്‍ബിന്‍ ഒളിവായി മണിയറയില്‍ കടന്നവള്‍
കരിവള കിലുക്കങ്ങളാല്‍ പുതു സംഗീതമുണര്‍ത്തി
വെളുത്ത പൂവിന്‍ സുഗന്ധവുമായി അരികിലണഞ്ഞവള്‍

പ്രവാസ നോവിനു വര്‍ണ്ണങ്ങളേകുവാന്‍
ക്ഷണികമെന്നാലും നിറചാര്‍ത്ത് പകരുവാന്‍
ഗര്‍വാലേ സ്വപ്‌ന തേരിനെ മടക്കി
ഹ്രിദയമിടിപ്പാലേ ചാരത്തണഞ്ഞവന്‍

അധരം കൊതിക്കുവതെന്തിനോ
കരങ്ങള്‍ വിറക്കുവതെന്തിനോ
മിണ്ടുവതില്ലൊന്നും , മുഖം കാണ്‍മതില്ല
ചൊല്ലിയവള്‍ എനിക്കിന്ന് സുഖമില്ലെന്ന്
വാടി തളൊര്‍ന്നാര മുഖമൊട്ടു കണ്ടവന്‍
ഒന്നുമേ ഉരിയാടാതെ തിരിഞ്ഞു നിന്നവന്‍

കാരണമറിയേണം ,, ചൊല്‍വതില്ലവള്‍
ചോദിപ്പുവാന്‍ ശക്തി ക്ഷയിച്ചപോല്‍
മാസ മുറയെന്ന് ചിന്തിച്ചു നിന്നവന്‍
കഴിഞ്ഞ നിമിഷം ഉള്ളില്‍ നിറഞ്ഞ വര്‍ണ്ണങ്ങള്‍
ജലരേഘയായി വീണലിഞ്ഞു പോയി ..


രണ്ടാം രാത്രിയും അവനരികിലെത്തി
അവള്‍ മാത്രം അരികത്തണഞ്ഞില്ല
മാറി കിടന്നു മയങ്ങുന്നവളുടെ
പാതി അടഞ്ഞ കണ്ണില്‍ ദീനമല്ല
നിഗൂഡതയുടെ അംശങ്ങളാനവന്‍കണ്ടത്


മൂന്നാം നാള്‍ ഉമ്മ ചൊല്ലിയത് കെട്ടവന്ടേ
നെഞ്ചകം തകര്‍ന്നെന്നാലും
പുറമെ അവന്‍ ഭ്രാന്തമായി ചിരിതൂകി
കൂടെ ഇരിക്കെണ്ടവള്‍ തിരികെ പോയത്
നാട്ടാരെല്ലാം വാതോരാതെ പാടിയെന്നാലും
കുത്തു വാക്കുകള്‍ അവനെ തളര്‍ത്തിയെന്നാലും
അവളെ കൂട്ടുവാന്‍ തിരികെ പോയതില്ലവന്‍

കാരണവുമായി കാരണോര്‍ എത്തിയ നാള്‍
കാരണമറിഞ്ഞിട്ടവന്‍ കണ്ണീര്‍ തൂവിയില്ല
ഒന്നിനും കഴിവില്ലാത്തവന്‍ എന്നൊതിയ കാരണോര്‍
എന്‍ കഴിവുകള്‍ കാണിപ്പാതിരുന്നതെന്‍ തെറ്റെന്നവന്‍ ചൊല്ലിയില്ല
വെറുക്കുവാന്‍ ആവതില്ലവനവളേ
എണ്ണി തിട്ടപെടുത്തിയ ഒഴിവ് ദിനങ്ങളും
മണിയറക്കുള്ളില്‍ അവളുടെ സുഗന്ധവും
മടങ്ങി പോകുവാന്‍ തോന്നിയെന്നാലും
അവളുടെ പാതി മയങ്ങിയ കണ്ണിലെ ചതിയോര്‍ത്തവന്‍
ഇടക്കെപ്പോഴൊ കണ്ണുനീര്‍ പൊഴിച്ചു

കണ്ട മാത്രയില്‍ ചോദിച്ചതാണവന്‍
ഉത്തരം പറയാതെ നാണിച്ചു നിന്നവള്‍
വീണ്ടുമാ ചോദ്യത്തിന്‍ ഉത്തരമായവള്‍
കുസ്രുതി ചിരിയാലെ ഓടി മറഞ്ഞെങ്ങോ...

കാമുകബുദ്ധിയില്‍ വിരിഞ്ഞതാണീ ചതിയെന്നറിയാതെ
മഹര്‍ കൊടുത്തവന്‍ നേടിയതെന്തെന്നറിഞ്ഞില്ല
പൂത്തുലയുവാന്‍ വെമ്പി നിന്ന മനസ്സുമായി
അവളുടെ പാതി മയങ്ങിയ കണ്ണുകളെ
സ്വതന്ത്രയാക്കി പരിഭവമില്ലാതെയവന്‍
മണിയറയില്‍ അവളുദെ സുഗന്ധത്തില്‍
ഏകനായി ഇന്നുമുരുകുന്നു ...............

ഇതെന്ടെ പ്രീയ മിത്രതിനു ഉണ്ടായ ദുരനുഭവം ആണു ,, എല്ലാം ഇവിടെ ഉള്‍പെടുത്തിയിട്ടില്ല എങ്കില്‍ കൂടി ,,
അവന്ടെ മനസ്സിന്ടെ പച്ചയായ അവിഷ്കാരം ..മൊഴിചൊല്ലി പിരിഞ്ഞു പോയവള്‍ ,, ഒരു യുവാവിന്ടെ ജീവിതം തകര്‍ത്തവള്‍ .... ഇന്നും
സുഖമായോ , അസുഖകരമായോ ജീവിക്കുന്നുണ്ടാവണം ​,, പക്ഷെ ഇവനിന്നും ......

Wednesday, January 14, 2009

മടക്കമില്ലാത്ത നന്‍മകള്‍



ഗുരു പാദ പൂജയില്‍ നിര്‍വ്രിതി നേടി
വിദ്യ്യില്‍ ലയിക്കുന്ന ജന്മങ്ങള്‍
അഗ്രഹാര ഇരുളില്‍ ജീര്‍ണിക്കും മുഖങ്ങളില്‍
ജ്വലിക്കാത്ത രതികള്‍
പാവനമാം മനസ്സില്‍ പൂക്കുന്ന
പ്രണയമാം പൂവും
അമ്മതന്‍ കൈയ്യ് വെള്ളയില്‍ ഉരുളുന്ന
ചോറിനായി കൊതിയ്ക്കുന്ന മക്കളും
അറിവില്ലാത്ത പിതാമഹന്മാര്‍ക്ക്
നിറകണ്ണുകളാല്‍ ബലിയിടും യുവത്വം
ആലിംഗനതിനൊടുവിലായി നെറുകയില്‍
കാമമില്ലാത്ത ചുംബനകൂട്ടുകള്‍
സൂര്യന്‍ മറഞ്ഞാല്‍ മയങ്ങുന്ന
ഗ്രാമത്തിന്‍ വിശുദ്ധി
പുഴതന്‍ അടിതട്ടിലേ
തിളങ്ങുന്ന തെളിനീരു

അലങ്കാരചുവ സ്പര്‍ശിക്കാത്ത
മിഴിതാഴ്ന്ന മനുഷ്യ കോലങ്ങള്‍
ആധുനികത എത്തിനോക്കാത്ത
തണുതുറഞ്ഞ മണ്‍വീഥി
നിലാവില്‍ പൂക്കുന്ന പാലയില്‍
പരക്കുന്ന സുഗന്ധം
പ്രേത ബാധയില്‍ കടന്നു കയറുവാന്‍
വിറകൊള്ളുന്ന കുങ്കുമ രാത്രികള്‍
വിരളമായി മിഴിനിറക്കും
വാര്‍ദ്ധക്യ മരണങ്ങള്‍
ചേറിന്ടെ ചൂരുള്ള
ചെറുമ പെണ്‍കൊടികള്‍
ശബ്ദ ഗാംഭീരമില്ലാത്ത
ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍
നിരാലംബര്‍ക്ക് തണലായി
ഓടിയെത്തും സമൂഹമനസാക്ഷി


നാടന്‍ ശീലുകള്‍ തിങ്ങി നില്‍ക്കും
പകുതെടുകാത്ത നെല്‍പാടങ്ങള്‍
കടുത്ത ദാരിദ്ര്യ കൂരക്ക് കീഴിലും
അണമുറിയാത്ത മന്ദസ്മിതത്തിന്‍ വദനങ്ങള്‍
കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
ഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍

പണ്ടെങ്ങൊ പൊലിഞ്ഞുപൊയെന്‍ ഗ്രാമത്തിന്‍
നന്മയാണു മേല്‍ ചൊല്ലിയത്
ഇന്നതില്‍ ഒരു കാഴ്‌ച പോലും
എന്‍ കണ്ണുകള്‍ക്ക് വിരുന്നാകില്ല
പരാതിയില്ല പരിഭവവുമില്ല
പരിതപ്പിച്ചിട്ട് കാര്യവുമില്ല....

Monday, January 5, 2009

സൈബര്‍ താരാട്ട്...............



മകളെ നീ നന്നായി വളരേണം
കാമമുള്ള കണ്ണുകള്‍ തിരിച്ചറിയേണം
പ്രണയവാക്കുകള്‍ ചിരിച്ചു തള്ളേണം
തുറിച്ചു നോട്ടങ്ങള്‍ എതിരിടേണം
സ്പര്‍ശന കരങ്ങളെ ചെറുത്തു നില്‍ക്കേണം
മിസ്സ് കാളുകളെ കണ്ടില്ലെന്നു നടിക്കേണം
ഇമെയില്‍ സന്ദേശങ്ങള്‍ ഇരയാണെന്ന് കരുതേണം
സൈബര്‍ കഫേകളില്‍ ചതിയുണ്ടെന്നറിയേണം
ക്യാമറ കണ്ണുകള്‍ പതിയാതെ നോക്കേണം
സൌഹ്രിദത്തിനു അതിര്‍ വരമ്പ് കാക്കേണം
മധുരം നുകരുമ്പോള്‍ സൂക്ഷിച്ച് കഴിക്കേണം
യുവജനൊല്‍സവത്തിനു പോകാതിരിക്കേണം
ടൂറിനു വിളിക്കുമ്പോല്‍ പൈസയില്ലെന്നോതേണം
വേഷങ്ങല്‍ പേരിനു മാത്രമാകാതിരിക്കേണം
റിയാലിറ്റി ഷോകള്‍ കാപട്യമാണെന്നൊര്‍ക്കേണം
സിനിമയും രാഷ്ട്രീയവും മനസ്സില്‍ പതിയാതിരിക്കേണം
കാണുന്ന ചിത്രങ്ങള്‍ മിക്കതും മോര്‍ഫിങ്ങാണെന്ന് അറിവുണ്ടാകേണം
റയില്‍വേ ട്രാക്കുകള്‍ ഒന്നിനും പരിഹാരമല്ലെന്നു ചിന്തിക്കേണം
പരിശുദ്ധി മനസ്സിലും ശരീരത്തിലുമാണെന്ന് ധരിക്കേണം
ഇതെല്ലാമേ ശ്രദ്ധിച്ചു കൊണ്ടുള്ള ജീവിതം കഷ്ടമാണെന്നൊര്‍ക്കേണം
കഴിയില്ലെങ്കില്‍ വീണ്ടുമാ ഗര്‍ഭപാത്രത്തില്‍ പെണ്ണായി പിറക്കാതിരിക്കേണം ...