Friday, December 30, 2011

വരുന്നുണ്ടൊരു പുലരി , പുതുമഴ പോല്‍ പുല്‍കട്ടെ ..




എന്നേ തഴുകി , കാലത്തിന്റേ കുത്തൊഴുക്കില്‍ മറഞ്ഞു പോയ കൂട്ടുകള്‍ക്ക് .. നിലാവ് പൊലെ
അരികില്‍ നിറഞ്ഞ മായാത്ത സൗഹൃദങ്ങള്‍ക്ക് ..



നാളത്തെ രാവ് പുലര്‍ന്നാല്‍ , പുതു രശ്മിയുമായ്
പുതുവര്‍ഷം പിറക്കപ്പെടും .. ഇനിയും പൂക്കാത്ത
പൂവുകളൊക്കെ ചിലപ്പൊള്‍ ഈ പുലരിയിലോ
വരും പുലരികളിലൊ പൂത്തേക്കാം ..
വാടിയ ദലങ്ങളെ കാലം ഇറുത്തേക്കാം..
മണ്ണ് പ്രണയം കൊണ്ടു മൂടിയേക്കാം ..
കഴിഞ്ഞു പോകുന്നൊരു വര്‍ഷം . അതു ഒരുപാട്
നോവുകളൂടേയും , നഷ്ടങ്ങളുടേയും വര്‍ഷമാണ് ..
എന്നത്തേയും പോലെ കഴിഞ്ഞ് പോകുന്നത് എന്തും
നഷ്ടകണക്കുകളില്‍ തളച്ചിടാനാണ് നാമെപ്പൊഴും ശ്രമിക്കുക ..
എങ്കിലും ഇന്നലെയുടെ മഴയും , മഞ്ഞും നാളെയുടെതാവില്ല...
തളിര്‍ത്ത് പോയതിനെ വീണ്ടും മുളപ്പിക്കാനുമാവില്ല ..
അലിഞ്ഞ് പോയ ചിലതൊക്കെ ഹൃത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു..
മഴയിലൂടെ വന്ന് കുളിരേകിയ മനസ്സുകളും ..
വാക്കു പിരിഞ്ഞിരിക്കാം , കാലം ദൂരേക്ക് മായ്ച്ചേക്കാം ....
ഒരു വട്ടം പൂത്ത മാവുകള്‍ പിന്നെയും പൂക്കാം ...
അന്നാ മഴ കൊഴിച്ച സ്വപ്നങ്ങള്‍ ഇനിയും വരുകയില്ല ..
ഇന്നലെകളുടെ ഓര്‍മകള്‍ നോവും , നഷ്ടവും , സ്നേഹവും കലര്‍ന്നതാവാം ..
എങ്കിലും സ്നേഹം ചാലിച്ചൊരു സന്ധ്യ കൂടെയുണ്ട് ..
കൊഞ്ചുന്ന അധരങ്ങളാല്‍ ദൈവത്തിന്റെ സ്പര്‍ശവും അനുഗ്രഹിക്കപ്പെട്ട ,
ഈ പടിയിറങ്ങുന്ന സന്ധ്യയേ അങ്ങനെയൊന്നും തള്ളി കളയാനുമാവില്ല ..


ഒരു വര്‍ഷം കൊഴിയുന്നതും പൂക്കുന്നതും അറിയുന്നേയില്ല ..സത്യത്തില്‍ പണ്ടുള്ള ദിവസങ്ങള്‍ ഇപ്പൊള്‍ വര്‍ഷത്തിനില്ലെന്ന് തോന്നുമാറ് , ദിനവും നിമിഷങ്ങളും പായുന്നു .. എന്തിനൊക്കെയോ വേണ്ടി , എന്നിട്ടും എന്തു നേടുന്നൂ ..അവസ്സാനം എല്ലാം പൊഴിച്ച് , സ്നേഹമെന്ന നേരു മാത്രം നിലനിര്‍ത്തി പൊകുവാന്‍ പടുത്തുയര്‍ത്തിയ മനസ്സും ശരീരവും വെടിഞ്ഞ് ...
പെയ്തൊഴിഞ്ഞ മഴകളും , മഞ്ഞുകാലം പൊഴിച്ച നിനവുകളും ,ഒരു തുണ്ട് നിലാവ് കടം തന്ന വിണ്ണിനും , ആമ്പലിനും , മുല്ലക്കും , പുഴക്കും കടലിനും , ഇനി പുതുരാവിന്റെ ,പുലരിയുടെ പട്ടുടുത്ത് കാണുവാനാശയുണ്ടാവാം.പിന്നെ എന്റേ മിഴികള്‍ മാത്രമെന്തിനത് വേണ്ടെന്ന് വയ്ക്കുന്നു ..
നറുവെണ്‍ പുലരിയുടെ തങ്കരശ്മികള്‍ മനസ്സിനും , ഹൃത്തിനും ഉണര്‍വേകട്ടെ...
പ്രീയ സൗഹൃദങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും .. സ്നേഹപുര്‍വം റിനീ ..



എന്റേ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും , ഒഴുകിയപുഴക്കും
തിരതല്ലിയ കടലിനും , ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും , തേനൂറുന്ന പുഞ്ചിരിക്കും
കാത്തു നിന്ന പ്രണയത്തിനും , അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും .. നന്ദി ..
ഇനിയുമെന്‍റെ വഴികളില്‍ , പുതു വര്‍ഷ ദിനങ്ങളില്‍ നോവായി , കുളിരായി നിറയുക ..

"എന്റേ വഴിയിലേ വെയിലിനും നന്ദീ ..എന്റേ തോളിലേ ചുമടിനും നന്ദീ
എന്റേ വഴിയിലേ തണലിനും ..മരകൊമ്പിലേ കൊച്ച് കുയിലിനും നന്ദീ
വഴിയിലേ കൂര്‍ത്ത നോവിനും നന്ദീ .. മിഴി ചുവപ്പിച്ച സൂര്യനും നന്ദീ
നീളുമീ വഴി ചുമട് താങ്ങി തന്‍ തൊളിനും വഴികിണറിനും നന്ദീ ..
നീട്ടിയൊരു കൈകുമ്പിളില്‍ ജലം വാര്‍ത്തു തന്ന നിന്‍ കനിവിനും നന്ദീ
ഇരുളിലേ ചതി കുണ്ടിനും പോയോരിരവിലെ നിലാകുളിരും നന്ദീ " ( സുഗതകുമാരീ )

പുതുവല്‍സരാശംസ്കള്‍ .. സ്നേഹത്തോടെ ...

Monday, December 26, 2011

ഗൃഹാതുരമാം പ്രണയം ..
















"ഒരു മിഴിമഴ കൊണ്ട കവിള്‍തടങ്ങള്‍
കനവിലേ മഞ്ഞില്‍ വിറക്കുന്നുണ്ട് ..
ഒരു മൊഴിമഴ കൊണ്ട മനസ്സിന്‍ കണങ്ങള്‍
നിലാവില്‍ പ്രണയം കൊണ്ട് നനയുന്നുണ്ട് ..
എന്‍റെ ഗൃഹാതുരമായ പ്രണയമേ
ഇന്നെന്‍ മുറ്റത്തേ മുല്ലയാകുക ..
രാവില്‍ മഞ്ഞായി പൊഴിയുക..
നോവു പെയ്യുന്ന കരള്‍ തടങ്ങളില്‍
വേവുമാശ്വാസ്സത്തിന്‍ മഴകുളിരാകുക" ..

പ്രണയം എഴുതണ്ടാന്ന് കരുതും , മനസ്സിലെ മണല്‍ തരികള്‍
സ്നേഹ തലോടലേറ്റ് മുന്നിലെ മോണിറ്ററിലേക്ക് പറ്റി പിടിക്കും വരെ ..
ഇന്നിന്‍റെ സന്ധ്യ ദൂരെ മഞ്ഞിന്‍റെ മാറില്‍ വിഷാദമോടേ പൊലിയുന്നത്
കാണുമ്പൊള്‍ വല്ലാത്തൊരു വിരഹം മൂടും , എഴുതാമെന്ന് കരുതും..
എഴുതുമ്പൊള്‍ അതു പ്രണയമാകുന്നു , ഒരു മഴ അരികില്‍ പെയ്യുന്നു ..
നഷ്ടമാകുന്ന നിമിഷങ്ങളില്‍ ഈയിടെയായി പ്രണയം കൂടി വരുന്നുണ്ട് ...
എത്ര കാതമകലേയായാലും പ്രണയമുള്ള മനസ്സുകള്‍ ഒന്നാണെന്നു കരുതാം..
അവിടെ രണ്ടു ഹൃദയങ്ങളുടെ വര്‍ണ്ണങ്ങള്‍ അന്യോന്യം പകരാം...
പക്ഷേ എന്തൊ , എന്‍റെ പ്രണയം പൂര്‍ണമാകാതെ പോകുന്ന പോലെ..
ഒന്ന് ചേര്‍ന്ന് നടക്കാന്‍ , ഒരിറ്റ് കണ്ണീര്‍ പൊഴിച്ച് ഒരുമിച്ച് സന്ധ്യകളെ വരവേല്‍ക്കാന്‍,
മഴയില്‍ ഒന്നായി അലിയാന്‍ ഒക്കെ സാധിക്കാതെ വരുന്നവന്‍റെ നൊമ്പരം ..
പ്രണയവും ഗൃഹാതുരമായ ചിന്തകള്‍ പകരുന്നുണ്ട് ..

Friday, December 23, 2011

ചെമ്പരത്തി പൂവേ ചൊല്ലൂ ...... നീ കണ്ടോ ??




















"ചെമ്പരത്തി പൂവേ ചൊല്ലൂ
  ദേവനേ നീ കണ്ടോ .....
 അമ്പലത്തില്‍ ഇന്നല്ലയോ .. സ്വര്‍ണ്ണരഥഘോഷം "...

നല്ല മഴ .. ഈ പാട്ടിങ്ങനെ കേട്ടു കൊണ്ട്
കാറില്‍ ഇമ്മിണീ സ്പീഡില്‍ മഴ വെള്ളം തെറിപ്പിച്ച്
മനസ്സിന് വല്ലത്തൊരു കുളിര്‍മയോടേ തേവരുടേ ക്ഷേത്രത്തിന്റേ
വളവ് തിരിഞ്ഞപ്പൊള്‍ ഒരു ശബ്ദം , വണ്ടീ പാളുന്നു ..
" വെടി തീര്‍ന്നൂ മോനേ ദിനേശാന്ന് .. തേവരു പറഞ്ഞ പോലെ ..
ഇറങ്ങി നോക്കാന്‍ കഴിയാതത്ര മഴ , കാറ് സൈഡിലേക്ക് ,
ഇങ്ങനെ കള്ളു കുടിയന്‍ മാരെ പോലെ ഒരു വല്ലാത്ത കോണടിച്ച് കിടപ്പുണ്ട് ..
ഇത്തിരി നേരം അതിലിരുന്നു ,,പിന്നേ അങ്ങോട്ട് ഇറങ്ങീ മഴയിലേക്ക് ..
ഇടവഴി കേറീ തേവരുടേ അരികിലൂടേ വീട്ടിലെത്താമെന്ന് കരുതീ ,
പിന്നേ വന്നു നോക്കമെന്ന വിചാരമോടേ കാര്‍ ലോക്കാക്കീ
ഓടി ഇറങ്ങീ കല്പടുവുകള്‍ ..മഴ തിമിര്‍ത്ത് പെയ്യുന്നു ..
കോവിലകം വഴി പൊയാല്‍ നനയും എന്നു കരുതിയാണ്
തേവരുടേ മുന്നിലൂടേ ഓടി ഇറങ്ങിയത് ഇപ്പൊ ശരിക്കും പെട്ടൂ
തുള്ളിക്കൊരു കുടം പൊലെ തിമിര്‍ക്കുന്നു മഴ . വല്ലാത്തൊരു കുളിര്‍
ശരീരത്തിനും മനസ്സിനും .. അമ്പല ഇടവഴിയില്‍ ചരിവുള്ള സ്ഥലത്ത്
കേറീ നിന്നു . ഒരൊ തവണയും താഴേക്ക് വരും.പിന്നേയും കേറീ നില്‍ക്കും
മഴയുടേ പ്രണയം കൊണ്ട് തിരിച്ചും വീണ്ടും മുകളിലകെക്
മോളൂസ് എപ്പൊഴും തേവരേ കാണാന്‍ വരുമ്പൊള്‍ ഈ ചരിഞ്ഞ
കെട്ടിലൂടേ എന്റേ കൈയ്യില്‍ താങ്ങീ ഇങ്ങനെ ചരിഞ്ഞു നടക്കും
അവളുടേ സ്ഥിരം കലാപരിപടിയാ ഇതു .. ഇപ്പൊള്‍ ഈ മഴയെന്നേ
നനക്കാതിരിക്കാന്‍ ഞാനും .. ഒന്നു നനഞ്ഞാലൊ ... മനസ്സ് വെമ്പുന്നുണ്ട്
കാലില്‍ എന്തൊ ഇങ്ങനെ ഇഴയുന്ന പൊലെ .. തൊന്നലാകുമോ ....
വിജനത മുറ്റി നില്‍കുന്ന ഇടവഴീ രണ്ടു വശങ്ങളിലും
കൂറ്റന്‍ കരിങ്കല്‍ മതിലുകള്‍..മഴ വെള്ളം കുതിച്ചു വരുന്നു ..
പിന്നേയും കാലില്‍ ഇഴയുന്നു എന്തൊ ..പകുതി പൊക്കമുള്ള
കുളത്തിന്റേ കല്‍മതിലേക്ക് ഞാന്‍ അറിയാതേ നടന്നുചെന്നൂ
നീളമുള്ള വെള്ള തുണി മാത്രം ചുറ്റിയ ഒരു പെണ്ണ് ,ഒരു മുട്ട് മടക്കി
നെറ്റിയില്‍ ഒരു കൈയ്യ് വച്ചു കണ്ണുകളടച്ച് കിടക്കുന്നൂ ..
സുന്ദരീ എന്നു പറഞ്ഞാല്‍ അതു തികയില്ല .
കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാന്‍ കഴിയാത്ത കല്പടവുകളില്‍
ഒരു ചലനവുമില്ലാതേ ,ചെമ്പരത്തീ പൂവ് മഴയിലലിഞ്ഞ പോലെ ....
മഴ നനഞ്ഞവള്‍ .. തൂവള്ള മേനീയും ചുറ്റിയ തുണിയും
തിരിച്ചറിയാന്‍ ആവാത്തവിധം ..നനഞ്ഞലിഞ്ഞിരിക്കുന്നു .
മഴ മുഴുവനായീ അവളില്‍ പെയ്യുന്ന പൊലേ ..
മേനിയില്‍ നിറഞ്ഞിരിക്കുന്ന മഴ വെള്ളം ,ഒരൊ തുള്ളിയും
വാശിയോടേ ചേരുന്നുണ്ട് അവള്‍ക്കുള്ളില്‍ എന്നിട്ട് സ്വയം
തെറിച്ചു പൊകുന്നുണ്ട് വെളിയിലേക്ക് ..അവളുടേ കാല് നീണ്ടു-
വന്നേന്നെ തൊടുകയായിരിന്നു എന്നെനിക്കിപ്പൊള്‍ മനസ്സിലാകുന്നു ..
കാണുന്നുണ്ട് ഞാന്‍ കാലിന്റേ നീളം കുറഞ്ഞ് കുറഞ്ഞ് വരുന്നത് ..
എന്നേ കൂട്ടുവാന്‍ .. ഇവള്‍ .. എന്താണ് സംഭവിച്ചത് ,
മഴ കണ്ണില്‍ നിറക്കുന്ന കുളിരിനൊപ്പൊം,മുന്നിലേ കാഴ്ച ഉള്ളില്‍ ചൂടു കൂട്ടുന്നു ..
ചുണ്ടില്‍ നിറഞ്ഞ മഴതുള്ളീകള്‍ വാശീയോടേ കഴുത്ത് വിട്ടു
എന്റേ ഉള്ളിലേക്ക് വലിഞ്ഞു കേറുന്നുണ്ട് ..
കണ്‍പീലിയിലേ ഒരൊ മഴമുത്തുകള്‍ എന്നേ ക്ഷണിക്കുന്നുണ്ട് ..
മേനിയില്‍ അലിഞ്ഞിറങ്ങിയ തുണീ കൂടുതല്‍ ശോഭ നല്‍കുന്നു ..
ഒന്നു തൊടാന്‍ , ഒന്നു ഉണര്‍ത്താന്‍ മോഹം വന്നൂ
പതിയേ മഴയൊടൊപ്പൊം പാദത്തിലേക്ക് എന്റേ കൈയ്യ് വച്ചു ..
സുഖമുള്ള ചൂട്, ഈ മഴ മുഴുവന്‍ ഏറ്റു വാങ്ങിയിട്ടും
പതിയേ കൈയ്യ് മുകളിലെക്ക് ഇഴച്ചൂ , അവള്‍ ഉണര്‍ന്നിരിക്കുന്നു ,
കണ്ണുകള്‍ വിടര്‍ന്നിരിക്കുന്നു , കണ്‍പീലികളില്‍ നിന്ന്
മഴതുള്ളികള്‍ പൊഴിഞ്ഞു പൊയിരിക്കുന്നു , നീണ്ട മുടീ മഴ
ചേര്‍ത്തു വച്ചിരിക്കുന്നു , എന്തോ അവള്‍ ചോദിച്ചുവോ ..
മനസ്സ് ചൂടൂ പിടിക്കുന്നു . മനസ്സ് കടിഞ്ഞാണില്ലാതേ അലയുന്നു ,
""" അച്ഛാ , ഒന്നു എഴുന്നേല്‍ക്കച്ഛാ " നമ്മുക്ക് കളിക്കാം
അച്ഛാ , ദേ മഴ പെയ്യുവാ .. വാ അച്ഛാ ..
എന്റേ പൊന്നുസ് മുന്നില്‍ , ഉറക്കത്തിന്റേ ആലസ്യം വിട്ടു ഞാന്‍
മഴയുടേ പൂര്‍ണമാകാതേ പൊയ കുളിരിലേക്ക് ...
വെടി തീര്‍ന്ന കാറിന്റേ കുഞ്ഞു ദ്വാരങ്ങളിലേക്ക് മഴയോടൊപ്പം ഊളിയിട്ടു ..

Monday, December 19, 2011

അസൂയ ...




















പാലപൂമണം .. അരികില്‍ നിറയുന്നുണ്ട്.
ദൂരേ ഒരു കുഞ്ഞു മഴയും ..
രാവ് വന്നു ചിണുങ്ങുന്നുണ്ട്
നാളെയുടെ പുലരിയില്‍ തീര്‍ന്നു പോകുവാന്‍...
നക്ഷത്രം എന്നോട് പറയാതെ
അമ്പിളിയോട് സ്വകാര്യമോതിയതെന്താവും ..
അല്ലെങ്കിലെന്തിനിത്ര ചേര്‍ന്നു നില്‍ക്കുന്നു ..
രാവൂ പൂക്കുന്ന വീഥികളില്‍ നിന്ന് , മേലേ വിണ്ണിലേ -
ഈ സ്വകാര്യം ഞാന്‍ കണ്ടില്ലെന്ന് കരുതരുത് ..
അവളിപ്പൊള്‍ പറയുന്നുണ്ട് ..
എന്റെ ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്ത
സ്നേഹ ഇതളുകളില്‍ അസൂയ മണക്കുന്നു എന്ന് ..
നിന്നില്‍ മാത്രം ആഴ്ന്ന് പോകുന്ന എന്റെ വേരുകളില്‍,
നിന്നും മൊട്ടിടുന്ന പൂവിന് പിന്നേ ... എന്താണുണ്ടാവുക ..

Saturday, December 17, 2011

നീ ...


എന്റേ നെഞ്ചില്‍ വിളക്കായീ
തെളിഞ്ഞിട്ട് , ഇന്നലേ മഴയത്ത് വന്നത്-
കെടുത്തിയിട്ട് പൊയ നീയാരാണ് ..
വിളക്കോ .. അതോ മഴയോ ???

Wednesday, December 14, 2011

ഹൃദയം കൊണ്ടു ചിരിക്കുന്നവര്‍ ....



















പണ്ട് പണ്ടൊരു മഴ പെയ്യുന്ന, ഇല പൊഴിയുന്ന
സന്ധ്യയില്‍ , ഒരു ഹൃദയം ഏകാന്തതയില്‍ ചുറ്റീ
ആരൊരുമില്ലാതേ ലോകത്തിന്റേ വിരല്‍തുമ്പിലേ
വാതായനത്തില്‍ നില്‍ക്കുമ്പൊള്‍ , ഒരു വരി കൊണ്ട്
ദൈവമെന്നൊടു മൊഴിയുകയായിരുന്നു നിനക്കുള്ള
ഒരു കൂട്ട് , നിന്നേ കാത്ത് നില്പ്പുണ്ടവിടേന്ന് ..
അടുത്തത് ഒരുപാട് ജന്മങ്ങളിലേ ചൂര് തിരിച്ചറിഞ്ഞിട്ടാണ്..
അതിനെടുത്തത് ഒരൊറ്റ നിമിഷവുമാണ്.. ഇന്നും എന്റേ
താങ്ങും തണലുമായീ സൗഹൃദം , എന്നേ പുല്‍കുന്ന സ്നേഹം ..
എന്നില്‍ നിറയുന്ന ആദ്യപാദത്തിലൊക്കേ എന്തോ ഉള്ളില്‍
വിങ്ങുന്നതിന്റേ വേവ് ഞാനറിഞ്ഞിരുന്നു , പക്ഷേ പറയുവാനോ
പങ്കു വയ്ക്കുവാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല തന്നെ ..
സ്നേഹം മാത്രം നല്‍കീ വളര്‍ന്നൊരു ചെമ്പകപൂമരമായീ
സുഗന്ധം നിറച്ചാ സൗഹൃദം പച്ചപിടിച്ചൂ ..
ഇപ്പൊഴും ഓര്‍ക്കുന്നു ഒരു പ്രവാസത്തിന്റേ ആലസ്യം നിറഞ്ഞൊരു
വെള്ളിയാഴ്ച്ച വൈകുന്നേരം ആ വേവറിയുമ്പൊള്‍ എന്റേ ഉള്ളം പൊള്ളിയിരുന്നു ..
ആശ്വാസ്സ വചനങ്ങളായിരുന്നില്ല എന്നില്‍ നിന്നും ആ ഹൃദയം കാംഷിച്ചത്
അനുകമ്പയുടേ ഒരു കണിക പൊലും ആഗ്രഹിച്ചിരുന്നുമില്ലാ ..
സ്നേഹത്തിന്റേ സ്പര്‍ശം കൊണ്ട കരുത്ത് പകരാനാണ് ഒരൊ
മൊഴികളിലൂടേയും ആ മനസ്സ് ശ്രമിച്ചു കൊണ്ടിരുന്നത് ..

പിറന്ന കണ്മണിയുടേ കുഞ്ഞധരങ്ങളില്‍ ഉദിച്ച പുഞ്ചിരിയില്‍
മതി മറന്ന് ദിനങ്ങള്‍ കൊഴിയുമ്പൊള്‍ , അവളറിഞ്ഞിരുന്നില്ല...
സ്വന്തം കൈപിടിച്ച് പിച്ച വയ്ക്കും കുഞ്ഞിനേ സ്വപ്നം കണ്ട
ആ ഹൃദയം ഒരിക്കലും അതിനേ ഉള്‍കൊള്ളാന്‍ കഴിയാതേ
പകച്ചു മാറീ നിന്നൂ ,, ജീവിതത്തോട് വിരക്തിയും
ദൈവത്തോട് കോപവും തോന്നിയ കാലം , വല്ലാത്ത മടുപ്പു തോന്നീ
ജീവിതത്തോട് വിടപറയുവാനായുമ്പൊള്‍ എന്നരുകിലേക്ക്
ദൈവം കൂട്ടിചേര്‍ത്ത എന്റേ എന്നത്തേയും പ്രീയ കൂട്ടുകാരീ ..

പലപ്പൊഴും നാം കണ്ടുമുട്ടാറുണ്ട് ചില മുഖങ്ങളേ...
സ്വന്തമായീ ഒന്നും ചെയ്യുവാനാവാതേ ചക്രകാലുകളില്‍
മനസ്സുരുളുന്ന ചില ദൈന്യമുഖങ്ങളേ ..
അനുകമ്പയുടേ ഒരു നോട്ടം അവരേ ചൊടിപ്പിച്ചേക്കാം
ഒരു ചിരിയുടേ മാലപടക്കത്തില്‍ അവര്‍ പൂത്തിരികളായേക്കാം ..
ഒരു കുഞ്ഞു മഴയില്‍ , മിഴികള്‍ പുഴയായേക്കാം ..
ഒരു സ്നേഹസ്പര്‍ശത്തില്‍ നമ്മളിലേക്ക് ചേര്‍ന്നലിഞ്ഞേക്കാം ..
സഹതാപത്തിന്റേ നോട്ടങ്ങളും , കഷ്ടകാലത്തിന്റേ കണക്കുകളും
നിരത്താതേ , ഒന്നു ഊര്‍ജം പകര്‍ന്നൊന്നു ചിരിക്കൂ ..
നമ്മള്‍ പകര്‍ന്നു കൊടുക്കുന്നത് പുറമേ കാണുന്ന വൈകല്യത്തേ
അതിജ്ജിവിക്കാന്‍ അവരുടേ മനസ്സിന് കൊടുക്കുന്ന ഇന്ധനമാണ്..
സങ്കടം കൊണ്ടു മിഴികള്‍ ചുവപ്പിക്കുന്നതിനു പകരം ,
അവരുടേ ഇഷ്ടങ്ങളറിഞ്ഞൊന്നു പെരുമാറൂ ..
നിഷ്കളങ്കമായീ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്നത്
മനസ്സിനുള്ളില്‍ നിന്നുള്ള വര്‍ണ്ണങ്ങളാകും ...

ഇന്നവളുടേ മിഴികളില്‍ അഴലിന്റേ ഇരുളില്ല ..
അതേന്റേ സ്നേഹം കൊണ്ട് മായ്ക്കപെട്ടിരിക്കുന്നു ..
മൊഴികളില്‍ മടുപ്പിന്റേ ശകലങ്ങളില്ല
അതെന്റേ മഴയില്‍ അലിഞ്ഞു പൊയിരിക്കുന്നു ..

എന്റേ സ്വന്തം മകളേ പൊലേ , ആ കുഞ്ഞിപ്പൊഴും
ആകാശം കാണുന്നുണ്ട് , നക്ഷ്ത്രങ്ങളോട് കൂട്ടു കൂടുന്നുണ്ട്
എന്നൊപ്പൊം കൈയ്യ് ചേര്‍ത്ത് നടക്കുന്നുണ്ട് ,
ചക്രകാലുകളില്‍ ആ കുഞ്ഞിന്റേ മനസ്സെപ്പൊഴും
കാലത്തേ അതിജ്ജിവിച്ചു പുഞ്ചിരിക്കുന്നു ...

Monday, December 12, 2011

ഒരു വരി .. അയ്യാ നിന്‍ കതിരൊളി ..















ഒരു വരി എഴുതി ..
എന്തില്‍ നിന്നും തുടങ്ങിയെന്നറിയുന്നില്ല ..
ഇപ്പൊള്‍ അതെവിടേ ചെന്നു നില്‍ക്കുന്നു എന്നും
പക്ഷേ ഒന്നറിയാം " അയ്യന്‍ " നിറയുന്നുണ്ട് ഉള്ളില്‍ ..
ഒരു നല്ല മനസ്സ് സമ്മാനിച്ച ഒരു കാഴ്ച്ച , ഈ മരുഭൂവിലേ ശീതകാറ്റില്‍
യാന്ത്രികമായീ വന്നു ചേര്‍ന്ന വൈകുന്നേരത്തേ വര്‍ണ്ണാഭമാക്കിയിരിക്കുന്നു ..
പ്രവാസം നല്‍കിയ വിരഹം പേറീ , എന്റേ അമ്മയൂടെ വാല്‍സല്യത്തേ
അയ്യന്റേ കര്‍പ്പൂര ദീപത്തേ , സഖിയുടേ സ്നേഹസ്പര്‍ശത്തേ ,
മോളുടേ ചക്കരമുത്തങ്ങളേ ,എന്റേ കണ്ണന്റേ പ്രണയത്തേ,
മഴയുടേ പ്രീയ കുളിരിനേ ഒക്കേ പുല്‍കുവാന്‍ ഇവിടം വിട്ട
പല കാലങ്ങളിലും ഞാന്‍ നേരിട്ട് ചെന്നിറങ്ങിയത് ആ ശ്രീഭൂതനാഥനേ
മനസ്സിലേറ്റീ ആണ് ..വൃതമെന്ന പേരില്‍ നാം മനസ്സിന് കടിഞ്ഞാണ്‍
ഇടുകയെന്ന് ധരിക്കരുത് എനിക്കങ്ങനെ തോന്നിയിട്ടില്ല ,
അതൊരു സമ്ര്പ്പണമായീ ഞാന്‍ എന്നും കരുതിയിട്ടുള്ളൂ ..
സൗഹൃദങ്ങളും , മാതാപിതാക്കളൊക്കെ പലവട്ടം പറഞ്ഞിട്ടുണ്ട് ,
പ്രവാസത്തിന്റേ മടുപ്പില്‍ നിന്നും എന്തേ നീ നേരിട്ടിങ്ങനെ എന്ന് ..
പക്ഷേ എന്റേ സഖിയുടേ പുഞ്ചിരിയില്‍ ഞാന്‍
അയ്യനേ കണ്ടിരുന്നു , അവള്‍ നല്‍കിയ ശക്തിയില്‍
ഞാന്‍ അയ്യനേ പുണര്‍ന്നു വന്നിട്ടുണ്ട് ..
നിര്‍വൃതിയെന്നാല്‍ , അതു തന്നെ .. ഒരു നാമമോടേ ഒരേ മനസ്സൊടേ ,
ഒന്നിനേ മാത്രം പുല്‍കുവാന്‍ "തത്വമസിയെന്ന " വലിയ വാക്കിനേ
പൂര്‍ണമായീ മനസിലേറ്റുവാന്‍ , പരിപാവനമായ കാനനപാതകളിലൂടേ ..
അയ്യന്റേ മുന്നിലെത്തുമ്പൊള്‍ കണ്ഠം നിറയും , മിഴികള്‍ തൂവും ,
" സ്വാമീയേ ".. ശരണവിളികളില്‍ തൂവീയ മിഴികള്‍ക്കൊപ്പൊം
ഒന്നു കാണും ആയ്യനേ ,, കണ്ണുകളടക്കും ,, തീര്‍ന്നൂ ആ വര്‍ഷ ദര്‍ശനം ..
സഹിക്കനാവില്ല പിന്നെയുള്ള നിമിഷങ്ങള്‍ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട് ,
ഇതറിയുന്ന അച്ഛന്‍ എന്നേ എല്ലാ തവണയും വന്നു നെറുകില്‍ തലോടും ,
സ്വാമീയേ ശരണം എന്നോതും , ഞാന്‍ കാണുമപ്പൊള്‍
എന്റേ പിതാവിന്റേ മിഴികള്‍ നിറഞ്ഞ് ഒഴുകുന്നത് ,
എത്രയൊക്കേ ക്ഷീണം ശരീരം നല്‍കിയാലും-
തിരികേ പമ്പയിലെത്തീ കര്‍പ്പൂരമിട്ട് തൊഴുമ്പൊള്‍ വല്ലാതേ
വിങ്ങും ഹൃദയം , അടുത്ത വരവിനായീ മനസ്സൊരുങ്ങും ,
അതാണ് അയ്യനെന്ന പ്രതിഭാസം നമ്മുക്ക് പകരുന്ന പുണ്യം ..
ജീവിതം പൊലെ കഷ്ടതകള്‍ സഹിച്ച് നാം അയ്യനേ പുല്‍കുമ്പൊള്‍
മനസ്സില്‍ നാം എന്തൊക്കെയോ ചെയ്തൂന്ന് തൊന്നുന്ന ചിന്തയില്‍
നിന്ന് ഭക്തി ഉദിക്കുന്നുണ്ട് , അവിടേ നിന്ന് മനസ്സിന് സൗഖ്യം പകരുന്നുണ്ട് ,
അഭേദ്യമായൊരു അനുഭൂതീ കൊണ്ട് ബന്ധിതമാണ് ശബരിമലയും ,
അവിടേ കുടിയിരിക്കും ചൈത്യന്യവും .. ഒരിക്കല്‍ പൊലും മടുപ്പ്
തോന്നാത്ത എന്തോ ഒന്ന് വലം വയ്ക്കുന്ന പാവനമായ മാമലമേട് ..
കലിയുഗ വരദനേ , കലികാല ദുരിതങ്ങളില്‍ നിന്നും
മലോകര്‍ക്ക് മുക്തി നല്‍കിയാലും , മതത്തിനും ജാതിക്കും-
മേലേ ഉത്രം നക്ഷത്രമായീ ജ്വലിച്ചാലും..
സ്വാമീ ശരണം ..

Wednesday, December 7, 2011

ഇന്നലേ എന്നേ നനച്ച പ്രണയം ..

















ഇന്നലേ രാവില്‍ നമ്മുടേ ചുണ്ടുകള്‍
കോര്‍ത്തപ്പൊള്‍, അതു കണ്ടൊരു മരം
അതു കണ്ടൊരു തൊട്ട വാടീ
അതു കണ്ടൊരു പാലപൂവ് ..
അതു കണ്ടൊരു കുഞ്ഞു നക്ഷത്രം
ചിണുങ്ങിയതും ,കൂമ്പിയതും
നാണിച്ചതും ,ചിമ്മിയതും നീ കണ്ടുവോ ..?
നിന്റേ മിഴികളിലപ്പൊള്‍, ഒരു മഴയായിരുന്നു
ചുണ്ടില്‍ തേനിന്റേ കൂടും , നുകരാന്‍ വെമ്പി നിന്ന
ഞാന്‍ ഒരു കുളിര്‍കാറ്റൂ കൊതിച്ചു , നിന്റേ തേനിനേ വറ്റിക്കാന്‍ ..
മേനിചേര്‍ന്നു നിന്ന നമ്മുടേ ഇടക്കൊരു കാറ്റ് വന്നു കുറുമ്പ് കാട്ടീയിട്ട്
നീ ഒരിട കൊടുത്തുവോ അവന് കടന്നു പൊകുവാന്‍..
മഴ വന്നൂ കുളിര്‍ കൊട്ടിയിട്ട് നീ ഒരീതള്‍ പൂവിന്റേ-
തേന്‍ കൊടുത്തോ , അതു മുഴുവനും എനിക്കല്ലേ നല്‍കിയത് ..
സ്നേഹം സ്വാര്‍ത്ഥമാകുമ്പൊള്‍ അതു തീവ്രമാകും
ഇന്നലേ ഞാന്‍ അറിഞ്ഞു നിന്റേ ആ തീവ്രത
ഞാന്‍ കുതിര്‍ന്നു പൊയ നിന്റേ പ്രണയത്തിന്റേ മഴ മേലാപ്പില്‍ ..

Friday, December 2, 2011

മഴ നനക്കാത്ത മനസ്സുകള്‍....
















നമസ്കാരം .. ആകാശവാണീ, കോഴിക്കോട് കണ്ണൂര്‍ ത്രിശൂര്‍ ആലപ്പുഴ ..
കാലവസ്ത്ഥ .. കേരളത്തില്‍ ആകാശം മേഘാവൃതമായിരിക്കും
പരക്കേ മഴയുണ്ടാകും , ശക്തമായ കാറ്റു വീശാന്‍ സാധ്യത
കടലില്‍ പൊകുന്നവര്‍ ശ്രദ്ധിക്കുക :::
ദാമുവേട്ടന്റേ ചായക്കടയിലേ പഴയ പയനിയര്‍ റേഡിയോ കിതച്ചൂ
മഴയിപ്പൊഴും ചാറുന്നുണ്ട് , ഒന്നു തൊണ്ട നനക്കാനാ പുട്ടു മണം പരക്കുന്ന-
പുകകുത്തി പുറത്തേക്ക് പായുന്ന ഓലപ്പുര കുനിഞ്ഞ് കേറിയത് ..
നീണ്ട തടി ബഞ്ചില്‍ രാവിലേ തന്നെ നാട്ടുകൈതഴമ്പുകള്‍
അടയാളപെട്ട മാതൃഭൂമി അല‍ക്ഷ്യമായീ കിടക്കുന്നു ..
ദാമുവേട്ട കടുപ്പതിലൊരു ചായ ..
അല്ല ഇതാര നസീറോ ? ജ്ജ് എപ്പൊ വന്നു പഹയ ..
നമ്മളൊന്നും അറിഞ്ഞില്ലാലൊ ?
ഒന്നും മിണ്ടിയില്ല , പത്രത്തിലേക്ക് കണ്ണുകള്‍ കടം കൊണ്ടിരിന്നു ..
ഇന്ന് പീഡന വാര്‍ത്തകള്‍ക്ക് കുറവില്ല , പിന്നേ മുല്ലപെരിയാറ്
താളുകളില്‍ കുലം കുത്തി ഒഴുക്കുന്നുണ്ട് , ഇപ്പൊഴല്ലേ പറ്റൂ
പൊട്ടിയ പിന്നേ ഈ അഘോഷം നടക്കില്ലാല്ലൊ .. മഴ കനക്കാന്‍-
തുടങ്ങീ മനസ്സ് മടി പിടിക്കുന്നു ..കാലില്‍ മഴ പടര്‍ത്തിയ ചെളിയും
കാലം കാത്ത് ഉപ്പാന്റേ ചെരുപ്പും കൂടീ വഴുവഴുപ്പ് കൂട്ടുന്നു
ഒരു ചായ തീര്‍ന്നു പൊയതറിഞ്ഞില്ല , കൂടേ ദാമുവേട്ടന്റേ-
ചോദ്യങ്ങളും , പത്ത് രൂപ നോട്ടെടുത്ത് മേശമേല്‍ വച്ചു ഇറങ്ങീ ,
ഓലതുമ്പിലൂടേ നിരങ്ങി വീണ മഴതുള്ളികള്‍ക്ക് വല്ലാത്ത ഉല്‍സാഹമായിരുന്നു
അതിലൂടേ മഴയിലേക്കിറങ്ങീ, കഴിഞ്ഞ വരവിന്‍ ദാമുവേട്ടന്
ചായ കുടിക്കാതേ കൊടുത്തത് അഞ്ഞൂറിന്റേ
പച്ച നൊട്ടാണ് .. ഇന്നു പത്തു രൂപ വച്ചപ്പൊള്‍ അതാകും
ദാമുവേട്ടനും തിരിഞ്ഞ് നോക്കാതിരുന്നത് ..
അവള്‍ക്ക് എന്നേ കാണുവാന്‍ എപ്പൊഴും ആധിയായിരുന്നു ,
മൂന്ന് ദിവസ്സം കൊണ്ടത് തീര്‍ന്നെന്ന് തോന്നുന്നു
ഇപ്പൊള്‍ മഴയിലേക്ക് ഇറങ്ങി പൊയാലും അവളോ ഉമ്മയോ പറയില്ല ,
കുട നല്‍കാനും അവര്‍ മറന്നു പൊയിരിക്കുന്നു .
തെറ്റ് അവര്‍ക്കല്ലാല്ലൊ .. ഞാന്‍ വറ്റിയ പുഴയാണെന്ന് തിരിച്ചറിയുന്നു ,
ജീവിതം തീര്‍ത്ത വടുക്കളില്‍ പോലും ഒരിത്തിരി-
ജലം പൊലുമില്ലാത്ത വരണ്ട പുഴ .. ഉപ്പയുള്ളപ്പൊള്‍ അതെതു കാലമായാലും
ആ ഉമ്മറത്ത് കസേരയില്‍ ഇരുന്ന് പറയും
ജ്ജ് ഈ മഴയത്ത് എങ്ങോട്ടാ .. ഒരൊന്ന് വരുത്തി വയ്ക്കണ്ട ,
ജമാലിന്റേ വണ്ടിയെടുത്ത് പൊയ്ക്കൊ .. ഇന്ന് ജമാലെവിടേ
വണ്ടിയെവിടേ എന്റേ സ്നേഹനിധിയായ് ഉപ്പയെവിടേ ..?
ആകാശം വീണ്ടും കറുക്കുന്നു , മഴ കനക്കുന്നു
അരികിലൂടേ കിതച്ചു പാഞ്ഞ തീവണ്ടിയില്‍ ആരൊ
പാടുന്നത് നേര്‍ത്തൊന്നു കേട്ടുവോ ..
പാലമെത്തീ .. താഴേ പുഴ കുത്തിയൊഴുകുന്നു ,
മരങ്ങള്‍ താന്നു വന്നു പുഴയേ പ്രണയിക്കുന്നത് കാണം
എന്റേ മനസ്സിനേ ഊഷരമാക്കാന്‍ പുഴ വിളിക്കുന്ന പൊലെ ..
വരണ്ടവന്റേ ഹൃദയം ഒരു പുഴ കൊതിക്കുന്നു ..
തിരിഞ്ഞു നോക്കുമ്പൊള്‍ മഴ മാത്രം .. കാഴച്ച് മറക്കുന്ന കനത്ത മഴ .....
ആകാശവാണീ : വാര്‍ത്തകള്‍ വായിക്കുന്നത് : രാമകൃഷ്ണന്‍ :
പ്രകൃതി ക്ഷോഭത്തില്‍ കുറ്റിപ്പുറത്ത് ഒരാള്‍ കൂടീ മരിച്ചൂ.........

Tuesday, November 22, 2011

ഇടവേള ........














പകല്പൂരം കഴിഞ്ഞൂ , മേളങ്ങളും വര്‍ണ്ണങ്ങളും-
പടിയിറങ്ങുന്നു , മായാത്ത ചമയങ്ങള്‍ രാത്രിയുടേ-
ഇരുളില്‍ നിശബ്ദം നിറം മങ്ങി തീരുന്നുണ്ട് ..
ആലിലകള്‍ ആരവങ്ങളേ പുല്‍കിയിപ്പൊഴും
ഇളകി തുടിക്കുന്നുന്റ് , ആരേയൊ കാത്തിരിക്കും പോലെ ..
ഇവിടേ നാം ഒറ്റപെടുന്നുന്റ് , കാലം തീര്‍ത്ത ഒറ്റപെടല്‍ ..
ചിലപ്പൊഴൊക്കെ നാമൊക്കെ വെറും മാംസപിണ്ഡങ്ങള്‍ -
മാത്രമാകും , നാം പൊലുമറിയാതേ ..
നഷ്ടപെടലുകള്‍ മനസ്സിന്റേ പ്രതിഭാസമാണ് .. അതു പക്ഷേ
നീണ്ടു നില്‍ക്കുമോ എന്നു ചോദിച്ചാല്‍ .. ഇല്ലാന്ന് കരുതാം ..
കാലം മായ്ക്കാത്ത മുറിവില്ല എന്ന പോലെ
ഇന്നിന്റേ വേവും വിരഹവും നാളേയുടേ കുളിരാകും ..
ഇന്നിന്റേ താപം നാളേയുടേ മഴ പൊലെ ..
വേഷങ്ങള്‍ അഴിക്കുവാന്‍ സമയമായീ , ആട്ടവിളക്ക്
അണയാനായീ ആളുന്നുണ്ട് .. മനസ്സിലും മുഖത്തും
പറ്റി പിടിച്ചിരിക്കുന്ന ചായങ്ങള്‍ പതിയേ മായും ..
മടങ്ങാതേ തരമില്ലാല്ലൊ .. അനിവാര്യമായ ഇടവേള .....................

Monday, November 21, 2011

മകളേ .........

















ദൈവം ചിലപ്പൊള്‍ ഇങ്ങനെയാണ് ..
കൊഞ്ചുന്ന മണിമുത്തുക്കളേ-
മുന്നില്‍ തരും , എന്നിട്ട് കൊഞ്ചിക്കാനുള്ള
സമയമെല്ലാം അവനെടുക്കും , അവസ്സാനം
തിരിച്ചറിവിന്റേ പ്രായത്തില്‍ നമ്മുക്കിട്ടു തരും
കരള്‍ പറിയുന്ന വിരഹ നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ..
ഒരു നിമിഷത്തില്‍ എന്നേ നോക്കി ഉണ്ടകണ്ണുകള്‍ കൂര്‍പ്പിക്കുമ്പൊള്‍
എന്റേ പ്രീയ മകളേ നീ എനികെത്രവട്ടം നഷ്ടപെടുന്നുന്ന് അറിയുമോ ..
നിന്റേ തേനൂറുന്ന കളിയാട്ടങ്ങളില്‍ , ചിണുങ്ങളില്‍ ഈ അച്ഛനേ നീ
ഓര്‍ക്കുന്നുണ്ടാവുമോ .. പാല്‍മണം മാറാത്ത നിന്റേ കുഞ്ഞധരങ്ങളേ
ഉമ്മ വച്ച് ഉമ്മ വച്ച് ഈ അച്ഛനിന്നും ഉറങ്ങട്ടേ ..

Wednesday, November 16, 2011

അടയാളങ്ങള്‍ ..


















ഇന്ന് കടല്‍തീരം വിജനമാണ് ..
ആരവങ്ങളൊഴിഞ്ഞ മണല്‍ തരികള്‍
ഒരു പൊട്ടിയ പട്ടത്തിന്റേ നൊമ്പരങ്ങളേ
സൂര്യന്റേ നേര്‍ത്ത ചൂടില്‍ പുല്‍കുന്നുണ്ട്...
ആകാശം പതിയേ മഴയേ ഗര്‍ഭം ധരിച്ചു തുടങ്ങുന്നു
അങ്ങകലേ കടല്‍ മഴ നിശബ്ദം പൊഴിയുന്നുണ്ട്
തീരത്തേ പുല്‍കുവാന്‍ വെമ്പി നില്‍ക്കുന്ന തിരകളൂടേ
ആലിംഗനത്തില്‍ അവന്‍ പൂഴിമണലില്‍ ജീവിത ചിത്രം വരക്കുന്നുണ്ട് ..
ഒരൊ ജീവിതാഭിലാഷങ്ങളേയും, സ്വപ്നങ്ങളേയും കാലമെന്ന തിര
മെല്ലേ വന്നു മായ്ച്ചു പിന്‍ വലിയുന്നു, തീരത്തോടുള്ള പ്രണയം തിര -
മറച്ചു വയ്ക്കുന്നില്ല ഒരൊ ഒത്തുചേരലിലും അവരുടേ പ്രണയാദ്ര
നിമിഷങ്ങള്‍ മായ്ച്ചത് അവന്റേ കിനാവുകളൂടേ വര്‍ണ്ണങ്ങളായിരുന്നു ..
അന്ന് .. പാദസ്വരമണിഞ്ഞ പാദങ്ങള്‍ അവന്റേ കാല്പാടുകള്‍ക്ക്
പ്രണയത്തിന്റേ കൃത്യതയാര്‍ന്ന അടയാളങ്ങള്‍ സമ്മാനിച്ചപ്പൊള്‍
ഉയരത്തില്‍ പാറി പറന്ന പട്ടത്തിന്റേ നൂല്‍ രണ്ടു ഹൃദയങ്ങള്‍
ഒന്നായീ നിയന്ത്രിച്ചപ്പൊള്‍ , സഖീ നീ അറിഞ്ഞിരിക്കില്ല വിധിയെന്ന
കാറ്റ് വന്നവന്റേ ഉള്ളം തകര്‍ത്തത് , അവന്റേ മിഴികള്‍ ചുവക്കുന്നതും
രണ്ടു തുള്ളി മിഴിപ്പൂക്കളുടേ ഉപ്പുരസം കടലിലലിഞ്ഞതും..
ഇന്ന് മനസ്സ് വെറുതേ പിടക്കുന്നുണ്ട് , പകലൊന്‍ മായുന്നു ..
ഒരൊ സന്ധ്യയും നല്‍കി പൊകുന്നത് വിരഹാദ്രമായ ഓര്‍മകളാണ് ..
ഒരു പിടി ഓര്‍മകള്‍ മാത്രമാകുന്നുവോ ജീവിതം ..
മഴ പെയ്തു തുടങ്ങിയിരിക്കുന്നു ..മണല്‍ത്തരികള്‍ നെഞ്ചൊടടക്കിയ
വര്‍ണ്ണപട്ടം അലിഞ്ഞില്ലാതായിരിക്കുന്നു ..ഓരൊ തിരയും മഴയോടൊപ്പം
മണല്‍ തരികളേ ആവേശത്തോടേ വാരി പുണരുന്നുണ്ട് ..
എപ്പൊഴോ മറഞ്ഞു പൊയൊരു കാല്പാടുകള്‍ തേടീ
അവനിപ്പൊഴും അലയുന്നുണ്ട് വിജനമായ തീരത്തിലൂടേ ..

Wednesday, November 2, 2011

നിളേ നീ എന്റേ നിലാവിനേ തിരികേ തരുമോ ...













നിളയുടേ ഓളമടങ്ങാത്ത മണല്‍തരികളില്‍
അവളേ നിനച്ചു ഞാന്‍ ഒരുപാട് സന്ധ്യകളില്‍
മയങ്ങി പോയിട്ടുണ്ട് , ചെറുമഴയോ , കാറ്റോ
വന്നുണര്‍ത്തും വരെ .. തിരിച്ച് വീട്ടിലേക്ക്
പോകുമ്പൊള്‍ സന്ധ്യചോര്‍ന്ന നാട്ടുവഴികളില്‍
കരിന്തിരികളൂടേ ഗന്ധമെന്നേ കൂട്ടുന്നത്
പഴയയൊരു വേദനയുടേ സ്മരണകളിലേക്കാണ്...
നമ്മുടേ ജീവിതത്തിലൊക്കെ കൂട്ടുകള്‍ ഉണ്ടാവുക സ്വാഭാവികം
അവ ചിലപ്പൊള്‍ ചിലതില്‍ വേരു പിടിച്ച് തഴക്കും
കാലത്തിന്റേ അഗ്നിലാവകളില്‍ അത് വേരൊടേ കരിഞ്ഞു
പൊകുകയും ചെയ്യും..എന്റേ ജീവിതവഴികളിലെവിടെയോ
എനിക്ക് നഷ്ടമായോരു മനസ്സുണ്ട് ..കാല്പാദങ്ങളിലേ
മിഞ്ചിയണിഞ്ഞ വിരലുകള്‍ ‍ കൊണ്ട് എന്നേ ഉണര്‍ത്തിയ നിമിഷങ്ങള്‍ ..
ഒരു വിളി കൊണ്ട് ഒരു മഴക്കാലം മുഴുവനും
എനിക്ക് സ്വന്തമായീ തന്നവള്‍ , ഒരു നോട്ടം കൊണ്ടു
അവളുടേ സ്നേഹമെല്ലാം പകര്‍ന്നവള്‍ .. ഇന്നു നിളയുടേ
വറ്റി വരണ്ട മാറിടങ്ങളില്‍ പാദങ്ങളൂന്നുമ്പൊള്‍
രണ്ടു തുള്ളി കണ്ണുനീര്‍ തുലാവര്‍ഷ പ്രളമായീ മാറുമ്പൊള്‍ ..
എനിക്ക് അന്യമായീ പോയതിന്റേ ആഴം അറിയുന്നു ..
ഒരിക്കലും തിരിച്ച് കിട്ടാത്ത , ഒരു പിന്‍ വിളിക്ക് പോലും
സാധ്യതയില്ലാതേ കൃഷ്ണപക്ഷ രാവുകളില്‍ പൊഴിയാതേ
പൊയ നിലാവാണവള്‍ .. അമ്മേ നിളേ നിന്റെ അകകാമ്പില്‍
നിന്നുയരുന്ന ചൊദ്യങ്ങള്‍ എന്റേ കൈവെള്ളയില്‍ ഓളം വെട്ടുന്നുണ്ട് ..
നീ തേടുന്നത് എന്റേയും അവളുടേയും നിശ്വാസങ്ങളാണെന്നും അറിയുന്നു ..
ഞാന്‍ ഏകാനാനെന്നറിഞ്ഞാലും ..

ഇന്ന് പുഴ നിറഞ്ഞൊഴുകുന്നുണ്ട് , എന്റേ നിളേ നിന്നേ കാണാന്‍ ചന്തവും
കൂടീയിട്ടുണ്ട് .. ഞങ്ങള്‍ തീര്‍ത്ത കനത്ത പ്രതലങ്ങള്‍ ഇടക്കുള്ളതൊഴിച്ചാല്‍ ..
ഇന്നു ഞാനുണ്ട് നിന്നരുകില്‍ , എന്നിട്ടും ഞാനന്ന് നിന്നോട് പറഞ്ഞ വാക്കു പോലെ
ഞങ്ങളൊരുമിച്ചൊരു യാത്ര , അതും നിന്റേ അന്തരാത്മാവിനേ തേടിയുള്ളൊരു യാത്ര ..
അതിനവള്‍ .. എന്റേ ചാരെയില്ലാതേ പൊയീ .. ഇനി കര്‍മ്മങ്ങളുടേ ഒരു ചുവട് വയ്പ്പ്
കഴിഞ്ഞിരിക്കുന്നു ഒരു തിരി നാളമെന്റേ ഹൃദയത്തേ വീര്‍ത്തു വെണ്ണീറാക്കുമ്പൊള്‍ ..
ഒരു പിടി എള്ളും അരിയും കൊണ്ടു നിന്റേ മേലേ ഇങ്ങനെ ഒഴുകീ നടക്കുമ്പൊള്‍ ..
അകലേ കുങ്കുമ സന്ധ്യകളില്‍ നിളയേ വര്‍ണ്ണാഭമാക്കുമ്പൊള്‍ നിന്റേ അടിത്തട്ടില്‍
അവളുടെ ആത്മാവും തേടീ ഞാന്‍ ഒഴുകാതേ കാത്തിരിക്കാം ..



Monday, October 24, 2011

ഒരു ഓണമഴ ..



















ഒരിത്തിരി തോര്‍ച്ചക്ക് ശേഷം അവളിപ്പൊഴും പെയ്തിറങ്ങുന്നു..
സമയം രാത്രീ പതിനൊന്ന് പത്ത് .. എന്നേ കാണുവാന്‍ ഇങ്ങനെ ചിണുങ്ങുന്നുണ്ടവള്‍ ഒരു ജാനാലക്കപ്പുറം ..മഴ കനക്കുന്നതാണോ .. പതിയേ കിടന്നാലൊ പിന്നമ്പുറത്ത് മഴയുടേ താളമാസ്വദിച്ചൂ ..
അല്ലാ എന്തോ ഒരു ശബ്ദം കേക്കുന്നുണ്ടല്ലൊ .. അല്ലാ എന്റേ മഴപ്രണയനിയുടേ സ്വരമല്ലാ
വിണ്ടും കാതോര്‍ത്തൂ .. അമ്മ അവീടേ അടുക്കളയില്‍ ഓണത്തിനായുള്ളു ഇഞ്ചി ഉണ്ടാക്കുനതിന്റേ
പണിപുരയിലാണ് .. ഞാന്‍ പതിയേ മുന്നിലേ വാതില്‍ തുറന്നൂ .. മഴയുടേ ഒരു കൊട്ട പ്രണയചുംബനങ്ങള്‍ മുഖത്തേക്ക് വന്നൊട്ടി നിന്നു .. ഗേറ്റില്‍ ഒരാള്‍ നില്പ്പുണ്ട് .. ആരാ ഈ മഴയത്ത് .. ഗേറ്റ് പൂട്ടിയിട്ടുണ്ടല്ലൊ .. അച്ഛനേ കാണിക്കാന്‍ വന്ന വല്ല രോഗിയും ആണോ .. അല്ല അങ്ങനെയ്ങ്കില്‍ മുന്നേ തന്നെ വിളിച്ചു പറയും .. ഞാന്‍ അവളിലേക്ക് ഇറങ്ങി ചെന്നൂ .. എന്നേ പൊതിഞ്ഞു നില്‍ക്കുന്നവളിലൂടേ ഞാന്‍ ഗേറ്റിനു മുന്നേ വരെ നടന്നൂ .. ഒരു എഴുപതു വയസ്സോളം പ്രായമുള്ള മനുഷ്യന്‍ , തലയില്‍ ഒരു പ്ലാസ്റ്റിക് കവറ് മൂടിയിട്ടുണ്ട് .. എന്താ .. എന്തു പറ്റി എന്നു ചോദിക്കും മുന്നേ
ആ പാവം എന്നോടിത്തിരി കുടിക്കാന്‍ വെള്ളം കിട്ടുമോന്ന് ചോദിച്ചൂ ..
ഞാന്‍ കരുതി ദൈവമെ ഈ മഴയത്തും വെള്ളം ദാഹിക്കുന്ന ഒരു മനുഷ്യന്‍ ..
ഞാന്‍ അയാളേ അകത്തേക്ക് കൂട്ടീ .. ചെറു ചൂടു വെള്ളം ജഗ്ഗില്‍ നിന്നും അയാള്‍ക്ക്
ഗ്ലാസിലേക്ക് പകര്‍ന്നു നല്‍കി, സിറ്റ് ഔട്ടില്‍ രണ്ടു കാലുകളും മഴയിലേക്ക് തള്ളി ..
താഴത്തേ പടിയില്‍ ഇരുന്നു വെള്ളം കുടിക്കുന്ന ആ മനുഷ്യനേ എവിടേയോ കണ്ടു മറന്ന പൊലെ ..
നാലു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് ഒന്നും പറായാതേ അയാളിറങ്ങി തിരിച്ചു നടന്നു പൊയീ ,
എനിക്കൊന്നും മിണ്ടുവാനോ ചോദിക്കുവാനോ അവസരം നല്‍കാതേ .. ഈ കാലമായതിനാല്‍ ആരെയും വിശ്വസ്സിക്കാനും പ്രായസം .. എത്ര അലൊചിചിട്ടും അയാളേ ഞാന്‍ എവിടെയാണ് കണ്ടതെന്ന് മാത്രം മനസ്സിലകെക് വരുന്നില്ല .. കുറേ ആലോചിച്ചപ്പൊള്‍ തറവ്വാട്ടില്‍ എപ്പൊഴൊ കണ്ട പഴ കാരവന്മാരുടേ ഫോട്ടൊകളിലേവിടെയോ കണ്ട രൂപം പൊലേ.. അമ്മൂമ്മ പറയാറുന്റ് നല്ല മഴയത്ത് ഗതി കിട്ടാത്ത ആത്മാക്കള്‍ ദാഹിച്ചലയുമെന്ന് .. എങ്കിലും ഇന്‍ഡേന്‍ ഗ്യാസ് കൊണ്ടു കത്തിച്ചു തിളച്ച ചുടു വെള്ളം കുടിച്ചു പൊയത് ഏത് ഗതി കിട്ടാത്ത ആത്മാവാണോ എന്തൊ .. ഒന്നു പിറകേ പൊകാന്‍ മനസ്സിപ്പൊഴും വെമ്പുന്നു , പക്ഷേ ഈ അമ്മ സമ്മതിക്കുന്നില്ല .. കൂടേ അവളും.. എന്റേ മഴ.. അവളിങ്ങനേ വീണ്ടുമവളുടേ പ്രണയമിങ്ങനെ പൊഴിക്കുകയാണ് എന്നേ നിദ്രയിലേക്ക് കൂട്ടുവാന്‍ കാത്തിരിക്കുവാണ് ..

Sunday, August 14, 2011

രാധ.....യേറ്റം ...





















കൃഷ്ണനും രാധയും രണ്ടു ധ്രുവങ്ങളായിരുന്നു ..
എന്നിട്ടും പലപ്പൊഴുമവര്‍ വേലി ഭേദിച്ച്
സ്വാന്ത്രന്ത്യത്തിന്റേ മധു നുകര്‍ന്നൂ..
രാവിലും നിലാവിലും വേലിയിറക്കമവരെ
അകറ്റിയില്ല , മറിച്ച് നനവുള്ള പ്രതലങ്ങളില്‍
ഹൃദയത്തേ അന്യൊനം പകര്‍ന്നൂ ..
ചക്രകാലുകള്‍ വച്ച് വേലീ ചാടുമ്പൊള്‍
ആര്‍ക്കാണ് കൂടുതല്‍ പ്രണയമെന്ന് വാശിയായിരുന്നു ..
ഒന്നു ചേരാനല്ലാ , അളവിന്റേ കോലായിരുന്നു പ്രധാനം ..
ഒരൊ നിമിഷവും രാധ കാത്തിരുന്നത്-
കണ്ണന്റേ ഗാഡമായ സ്പര്‍ശമാണ് ..
എന്നാലൊ കണ്ണന്‍ നല്‍കിയത്
വിരഹത്തിന്റെ പ്രതലമാണ് ..
കാലം കണ്ണനേ കള്ളനാക്കുമ്പൊള്‍
ആരറിവൂ അവന്‍ വേലിറക്കത്തില്‍ ഒലിച്ചു പൊയതാണെന്ന് ..
കാലം കണ്ണനേ ആരാധിക്കുമ്പൊള്‍
ആരറിവൂ അവന്‍ ആരാധിച്ചത് ആരെയെന്ന് ..
ഇന്നലേയുടെ രഥത്തില്‍ മാഞ്ഞ കണ്ണന്‍
രഥപാടുകളില്‍ മുഖമമര്‍ത്തി കരഞ്ഞ രാധേ
നീ അറിഞ്ഞിരിക്കില്ല നിനക്ക് നല്‍കി പോയ
മയില്പീലി തുണ്ടില്‍ പിടക്കുമവന്റെ മനസ്സിനേ ..
രാധേ നീ വേലിക്കുള്ളില്‍ ഇന്നും സുരക്ഷിതയല്ലൊ ..
ലോകത്തിന്‍ വേണ്ടിയവന്‍ ബലി നല്‍കുമ്പൊഴും
പ്രണയമെന്ന മൂന്നക്ഷരം നിനക്ക് മാത്രം നല്‍കി
ഉള്ളം വിതുമ്പുന്നതു കൊണ്ടാകാം .. അവന്‍ ഇന്നും
ഒരു വിളിപ്പാടകലേ നിന്റെ മനസ്സിലേക്കുള്ള
വേലിയേറ്റത്തിനായ് കാത്തിരിക്കുന്നത് .....

Thursday, June 30, 2011

" കാണാതായീ "

















പ്രവാസത്തിന്റേ മരുക്കാടുകളിലെവിടെയോ
നഷ്ടമായ എന്‍റെ മനസ്സ് ...
കാറ്റിന്റേ കൈകളിലേറീ ദൂരേക്ക് പോയതാവാം ..
മഴ വന്നൂ കൂട്ടുവാന്‍ സാധ്യതയൊട്ടുമില്ലാ
തലപ്പാവിട്ടവരും മുഖം മറച്ചവരും
അതു തന്നെ ചോദിച്ചു എവിടെയാ നിന്‍റെ മനസ്സെന്ന്...
ഉത്തരം നല്‍കുവാന്‍ എനിക്കറിവതില്ലല്ലോ ..
പോയ വഴികളില്‍ അടയാളൊട്ടുമത് ബാക്കി വച്ചിട്ടില്ല
ഇറങ്ങി പൊകുമ്പൊള് എന്നോടൊരു വാക്ക് ചോദിച്ചിട്ടുമില്ലാ
പടിപുരവാതില്‍ മലര്‍ക്കേ തുറന്ന് കിടന്നതൊഴിച്ചാല്‍ ..
ഇന്നലേ സന്ധ്യക്ക് അവളതെടുക്കാന്‍ വന്നപ്പൊഴാണ്
നഷ്ടമായ വിവരം ഞാന്‍ അറിഞ്ഞതു തന്നെ ..
അമ്മയേ കൊണ്ടൊന്നു ശ്രമിച്ചു നോക്കീ
വാമഭാഗത്തോടൊന്നിരന്നു നോക്കീ
തിരിച്ചു പിടിക്കാനാവാത്ത ദൂരങ്ങളത്
താണ്ടിയെന്ന് അപ്പൊഴാണ് തിരിച്ചറിഞ്ഞത് ..
നഷ്ടപ്പെട്ടു പോകുമ്പോഴാണ് നാം ശ്യൂന്യതയറിയുന്നത്‌ .
ഇനി എന്തു കൊണ്ട് ഞാനാ വിടവടയ്ക്കും ?
ആര്‍ക്കെങ്കിലും കളഞ്ഞു കിട്ടുന്നെങ്കില്‍
ഒന്നു തിരിച്ചു കൊണ്ടു തരുമോ ..?
പ്രാവസത്തിന്‍റെ മരവിപ്പും
യാന്ത്രികതയുടേ കൊഴുപ്പും
വിരഹത്തിന്‍റെ രക്തക്കറയും
അടച്ചു വച്ച കാമത്തിന്‍റെ തുടിപ്പും
ഇത്തിരി സ്നേഹച്ചുവപ്പും അടിഞ്ഞൊരെന്‍
അടയാളവുമായീ ഏകമായി അലയുന്നയെന്‍ മനസ്സിനേ കണ്ടാല്‍ ..

നന്മ കള്ളന്‍ ...


 
 
 
 
 
 
 
 
 
 
 
 
 
 
രാത്രിയേറെ വൈകി ഞാന്‍
മരുഭൂവിന്റേ ചൂടേറ്റ്
മുറിവാതില്‍ തുറന്നപ്പൊള്‍
ഉള്ളിലൊരു കള്ളന്റേ മണം ..

ഹൃദയത്തിലൊരു കാളല്‍
നഷ്ടമാകുന്നവയുടേ എണ്ണം
കൈയ്യും കണ്ണും തിരയുന്ന
മൂലകളില്‍ ശൂന്യതയുടേ ഇരുട്ട് ..

രണ്ടാമൂഴവും , പ്രവാസവും
ചിദംബര സ്മരണകളും
എന്റേ കൈയ്യ് തഴമ്പിനാല്‍
മുന്നില്‍ തന്നെയുണ്ട്

കട്ടിലിനടിയില്‍ വച്ച
വിയര്‍പ്പിന്റേ വിലയും
ഇന്നലേ അവളെനിക്ക് തന്ന
വരികളുടേ വടിവും വാടാതേ ഉണ്ടിവിടേ

എന്നാലോ എന്തൊക്കെയോ നഷ്ടമായ പോലെ
ഒരുപാട് നോകിയിട്ടും സ്മൃതി പദം തപ്പിയിട്ടും
ഇന്നലെ വരെ എന്റെതായ എന്താണ്
കള്ളന്‍ കൊണ്ട് പൊയെതന്ന് തിരിച്ചറിയുന്നില്ല ..

ഒടുവില്‍ ആശ്വസിച്ചൂ.. ഇല്ലാ ഒന്നും നഷ്ട്മായിട്ടില്ല
കള്ളന്റേ മണം പൊയിട്ടില്ലെങ്കില്‍ കൂടീ ...
"ഞാന്‍ പൊലുമറിഞ്ഞില്ലല്ലൊ എന്റേ നന്മയേ
കള്ളന്‍ കട്ടൊണ്ട് പൊയത് .."

Sunday, May 8, 2011

" പ്രണയം "














മഞ്ഞ് വീണുറഞ്ഞ രാവില്‍..
വിണ്ണില്‍ നക്ഷത്രങ്ങളുടെ നേരിയ തെളിച്ചത്തില്‍
ഗദ്ഗദം കൊണ്ട ഹൃദയത്തില്‍ നിന്നുതിര്‍ന്ന നേരുകള്‍
മിഴിപൂക്കളായീ മഞ്ഞില്‍ പതിക്കവേ ..
ഒരു മെഴുകുതിരി നാളമായീ വഴിത്താരില്‍
കാത്ത് നിന്ന വാല്‍സല്യമേ ..നിന്റേ പേരൊ " പ്രണയം "

Monday, April 25, 2011

ഞാനും നീയും ....





















പ്രണയത്തിന്റെ, ഇഷ്ട്ടത്തിന്റെ സുഖമുള്ളൊരു -
നറുനിലാവ് നമ്മുടെ മുറ്റത്ത് വീഴുന്നുണ്ട്‌...
അവിടെ നിന്റെ സ്വരവും എന്റെ ചിന്തകളും
ചെറു കാറ്റായി വീശുന്നുണ്ട്...
ഇളം മഞ്ഞു പോലെ നമ്മുടെ മനസ്സിന്റെ
നൈര്‍മല്യത്തിന്‍ കുളിരവിടെ തങ്ങിനില്‍പ്പുണ്ട്...
അവിടെ ഇല്ലാതെ പോയത് ഞാനും നീയുമാണ്...
എങ്കിലും നമ്മുടെ മനസ്സുകള്‍ ഒന്നായി അവിടെ പ്രണയിക്കുന്നു..

















താഴെ .. മഞ്ഞിന്റെ , മേഘകീറുകളുടെ താഴെ
വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
താഴ്വാരത്തില്‍ .. മനസ്സിന്റെ നോവുകള്‍-
പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍..
ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര്.......

Friday, April 22, 2011

യക്ഷീ .......





















ചുണ്ട് ചുവപ്പിച്ചു
മുടി കെട്ടഴിച്ച്
മാറിലേ മുന്തിരി തളിര്‍പ്പിച്ച്
നിതംബത്തില്‍ മുടിയറ്റം തത്തി കളിച്ച്
അടി വയറ്റിലേ പൊക്കിള്‍ ചുഴി കാട്ടി
ഇന്നലേ വെളുപ്പാം കാലത്ത് അവളെന്റേ രക്തമൂറ്റി കുടിച്ചു ..
ബാക്കിയായത് ഒരിത്തിരി ചുണ്ണാമ്പിന്റേ പൊള്ളല്‍ മാത്രം

Saturday, April 9, 2011

പ്ര'യാ'സം .....






















കയ്പുനീരിന്റേ ഒരിറക്ക്
കണ്ണുനീരിന്റേ ഒഴുക്ക്
നഷ്ടപെടലിന്റേ ദീനം
യാന്ത്രികതയുടേ നീളം...

ഈന്ത പനകളുടെ ചോട്ടില്‍
അതെന്നും വാ തുറന്ന് നില്പ്പുണ്ട് ..
അറബികടലിന്റേ നാട്ടിലേ -
കണ്ണുകളില്‍ ആര്‍ത്തി നിറച്ച് ..

കടം തീരാത്ത
മനം നിറയാത്ത
കാമം നുരയാത്ത
നേരമിരുട്ടാത്ത പ്രവാസം ..

Friday, February 25, 2011

ഇഷ്ടികക്കണ്ണുകള്‍ .....

























ഇഷ്ടികനിരയുടേ ഉപരിതലത്തില്‍
ചുട്ടു പൊള്ളുന്ന കണ്ണുകള്‍ കാണാം ..
ഹൃദയം ചൂഴ്ന്നെടുത്ത കണ്ണിന്റേ
സിരാകേന്ദ്രങ്ങളില്‍ നനവ് കാണാം ..

ചെളിയില്‍ പൊതിഞ്ഞ കാഴ്ചയില്‍
ചൂളയില്‍ പൊങ്ങി വന്ന നീര്‍തുള്ളികളില്‍
ദൃഡമാകുന്തൊറും വറ്റുന്ന മനസ്സിലേക്ക്
വിണ്ണിന്റേ ദയാ കരങ്ങളാല്‍ മഴബലി ..

കണ്ണുകള്‍ കഥപറയുമ്പൊള്‍
ഉടയുന്നത്  കാഠിന്യമുള്ള വിശ്വാസ്സമാണ്
കുഴച്ച് മറിച്ച് അച്ചില്‍ രൂപപെടുത്തുന്നത്
പല ജന്മങ്ങളുടേ മാറാത്ത തലവിധി തട്ടാനാണ് ..

കണ്ണുകള്‍ക്ക് മീതേ മറവരുത്തുന്നത്
ചായം കൊണ്ട് കാഴ്ച മറക്കുന്നത്
ചട്ടിയുടേ മുട്ടലും കലത്തിന്റേ തട്ടലും
അതേപടി പകര്‍ത്താതിരിക്കാനാണ് ..

എത്ര കാലങ്ങളായീ കാഴ്ചയേ മറച്ചിട്ടും
എല്ലാ വര്‍ണ്ണങ്ങള്‍ പൂശിയിട്ടും
ജന്മമേകിയ ചൂളയിലേക്കാള്‍ ചൂട്
ഉള്ളിലേ ബന്ധനങ്ങള്‍ ഏകിയപ്പൊള്‍

കണ്ണുകള്‍  ഉരുകി ഒലിച്ചു ഗോളമായ് പുറത്തേക്ക് .........