Tuesday, March 3, 2009

ക്ഷീരൊല്പാദക സഹകരണ സംഘം ...............












എണ്ടെ കൗമാരകാലം , പത്താം തരം കഴിഞ്ഞ് കോളേജില്‍ ചേരാന്‍ നില്‍ക്കുന്ന സമയം , മേല്‍ചുണ്ടിന് മുകളിലേ പൊടി മീശക്ക് കട്ടിവച്ച് തുടങ്ങിയ , മനസ്സില്‍ ഒരു പുരുഷസങ്കല്‍പ്പമൊക്കെ മൊട്ടിട്ട് തുടങ്ങിയ വലിയ കോളേജ്കുമാരനൊക്കെയായി എന്നു കരുതി തുടങ്ങിയ കാലം ..

തറവാട്ടിലേ മുത്തുവും , നന്ദിനിയുമൊക്കെ ( അഴകുള്ള പശുക്കളാനേട്ടൊ ) പാല്‍ ധാരാളമായി ചുരത്തിയിരുന്ന സമയമായത് കൊണ്ടും , എനിക്ക് വേനലവധി ആയതുകൊണ്ടും അപ്പുപ്പന്‍ടെ നിര്‍ദേശപ്രകാരം സഹകരണ സംഘത്തില്‍ പാല്‍ കൊണ്ട് കൊടുക്കുന്നത് എണ്ടെ തലയില്‍ വന്നു വീണു എന്നും പാല്‍ കൊടുത്തു കൊണ്ടിരുന്ന ഇരവിമാമന് ( പണിക്കാരന്‍) ‍വേറെ പണി ഏല്‍പ്പിച്ചു അപ്പുപ്പന്‍ ....

ഈ കാര്യം പറഞ്ഞ് അച്ഛണ്ടെ കൈനെറ്റിക്‍ ഹോണ്ടയുമായി കറങ്ങാലോ എന്ന ചിന്ത സന്തോഷത്തോടെ എന്നെ ഈ ദൗത്യത്തിന് പ്രെരിപ്പിച്ചു ( ലൈസന്‍സ്സ് ഇല്ല അത് വെറൊരു സത്യം ) ...സംഗതി പാല്‍ നിറഞ്ഞ പാത്രവുമായി പോയി വരി നിന്ന് സംഘത്തില്‍ കൊടുക്കണം , കുറെ ആളുകള്‍ ഇങ്ങനേ പാല്‍ പാത്രവുമായി വരിവരിയായ് നില്‍ക്കുന്നത് ട്യുഷന് പോകുമ്പൊള്‍ കണ്ടിട്ടുണ്ട് , എന്തൊ അന്നൊക്കെ വലിയ ചമ്മലായിട്ട തോന്നിയിരുന്നത് , കാരണമറിയാത്ത ചമ്മല്‍ ...

എന്തായാലും മൂന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പൊള്‍ ഞാന്‍ കുടുങ്ങി എന്നെനിക്ക് മനസ്സിലായി , കാരണം രാവിലെ ആറ് മണിക്ക് പാല്‍ കൊണ്ട് അവിടെ എത്തണം , ഏഴ് മണിയായിട്ടേ തിരിച്ചു വരാന്‍ കഴിയുകയുള്ളു , കറങ്ങാന്‍ പോകാമെന്ന് വച്ചാല്‍ ഈ പണ്ടാരം പാലിണ്ടെ പാത്രം മധ്യത്ത് , പിന്നേ വൈകിയാല്‍ അചഛന്‍ വിളിച്ചു ചോദിക്കും എങ്കില്‍ ശിക്ഷ തന്നെ ......

എല്ലാം കൊണ്ടും കുടുങ്ങിയിരിക്കേ ഒരു ദിവസം ഈ പാല്‍ പാത്രവുമായി പതിവ് ശൈലിയില്‍ നമ്മുടെ രാജകീയ വാഹനം നിര്‍ത്തി ഇറങ്ങുമ്പൊള്‍ വരിയുടെ ഏറ്റവും അറ്റത്ത് ഒരു ഇരുനിറക്കാരി സുന്ദരി ... നേരെ പോയി അവളുടെ പിറക് വശത്ത് പോയി നിന്നു , നല്ല ചമ്മലും ഉന്ടെട്ടൊ ( ഈ ചമ്മലിനൊക്കെ കാരണവുമുണ്ട് അവിടെ പാല്‍ കൊണ്ട വരുന്നതില്‍ ഏക കൗമാരകാരന്‍ ഞാനാണ് ) നീളമുള്ള മുടിയിഴകളില്‍ നിന്നും വെള്ളം ധാരയായ് അടര്‍‌ന്ന് വീഴുന്നു ,, കുളിച്ച് വന്നതിണ്ടെ സുഗന്ധം

ആദ്യം പാവം തോന്നി സ്കൂളില്‍ പോകുന്നതിന് മുന്നേ വീട്ടിലേ പ്രാരാബ്ധം കൊണ്ട ഓടി വന്നതാകാം എന്നൊക്കെ ചിന്തിച്ച് നിന്ന ഞാന്‍ കാല് വേദനിപ്പിച്ചപ്പൊള്‍ ഒരു കാല്മുട്ട് പൊക്കി എന്റെ പാല്‍ പാത്രത്തിന് മുകളില്‍ വച്ചു , ദാ കിടക്കുന്നു പാത്രത്തിണ്ടെ മൂടി തെറിച്ചു പാത്രം മറിഞ്ഞു , എനിക്ക് എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പൊല്‍ ഈ കുട്ടി പാത്രം പൊക്കി വച്ചു കഴിഞ്ഞിരിന്നു , ഒരു അഭ്യാസിയേപൊലെ , എന്നിട്ട് എന്നെ നോക്കി ഒന്നു ചിരിചിട്ട് പറഞ്ഞു " അതെ പാല്‍ പോകുന്നത് കണ്ടാലും ഒന്ന് എടുത്ത് വച്ചുകൂടെ , മാസപടിക്കാരാ " ( ഇതെണ്ടെ തറവാടിനേ പറ്റി പറയുന്നതാണ് ) ഞാന്‍ ഒന്ന് വിറച്ചു . ഇവള്‍ക്കെന്നേ അറിയാമോ ? പിന്നെയൊരു നാണം ഇടക്കിടെ ഒരു നോട്ടം ,,,,, ആര് .. അവളല്ല ഞാന്‍ ............

അനുരാഗം മൊട്ടിട്ട പോലെ , അന്നൊക്കെ ഒരു പെണ്‍കുട്ടി നോക്കി ഒന്ന് ചിരിച്ചാല്‍ പിന്നേ ലോകം വെട്ടി പിടിച്ച അനുഭൂതിയാണ് .. പിന്നെ പിന്നെ അവള്‍ വരും വരെ കാക്കും പോയാല്‍ പിറകേ വച്ച് കത്തിക്കും ( ഇതൊക്കെ കെട്ടാല്‍ തോന്നും ബി എം ഡബ്ലു കാറൊ , യമഹ പുതിയ ബൈക്കൊ മറ്റൊ ആവുമെന്ന് ഒന്നുമല്ല നമ്മുദെ സ്വന്തം കൈനെറ്റിക്‍ ) വണ്ടിയില്‍ പോകുമ്പൊല്‍ ഈ തിരിഞ്ഞ് പെണ്‍കുട്ടികളെ നോക്കാന്‍ പേടിയാ ഇന്നും അന്നും . എങ്കിലും അവള്‍ നോക്കുനുണ്ടൊ എന്ന് കഷ്ടപെട്ട് നോക്കി ഉറപ്പിക്കും ,

അവളുടെ കണ്ണുകളില്‍ നിഴച്ചിരുന്ന കുസൃതിക്കുമപ്പുറം ദാരിദ്ര്യം ഉണ്ടെന്ന് അറിയും വരെ അനുരാഗമായിരുന്നു , പിന്നെ അത് വല്ലാത്തൊരു ഇഷ്ടമായി , ഒരു ദിനം കാണാതിരുന്നാല്‍ എന്തൊ കളഞ്ഞ് പോയ പോലെ , ചുണ്ടില്‍ അന്യോന്യം പുഞ്ചിരി വിടര്‍ന്നു , മേടമാസത്തിലെ ചൂടിലും അവളുടെ അധരങ്ങള്‍ നിറഞ്ഞു കവിഞ്ഞു , മനസ്സ് ആര്‍‌ദ്രമായി , കാണാതിരിക്കാന്‍ പറ്റാത്ത അവസ്ത്ഥ , അവള്‍ക്കുണ്ടൊ എന്നറിയില്ല കേട്ടൊ ... എന്റെ പുഞ്ചിരിക്കുള്ള മറുപടീയായ് നല്‍കുന്ന ആ മന്ദസ്മിതമുണ്ടല്ലൊ ... പറഞ്ഞറിയിക്കാന്‍ കഴിയില്ല അന്ന് ഇതൊക്കെ മനസ്സില്‍ തന്ന കുളിര്‍ കണങ്ങള്‍ ... ഇതെല്ലാം കൂടി ഒരു അന്‍മ്പത് ദിവസത്തേ കാര്യങ്ങളാണ് ....

വര്‍‌‍ഷങ്ങള്‍ കഴിഞ്ഞു , എന്ടെ അപ്പുപ്പനും , ഇരവി മാമനും , പാടവും , മുത്തുവും , നന്ദിനിയും , മണ്‍പാതകളും എല്ലാം പോയി മറഞ്ഞു , പക്ഷെ ഇപ്പൊഴും ഞങ്ങളുടെ കൂടെ ആ പാവം കൈനെറ്റിക്‍ ഹോണ്ട ഉണ്ടെട്ടൊ , ഉഷാറായി തന്നെ...........

മുത്തശ്ശിയുടെ മരണം , മരണ കര്‍മ്മങ്ങള്‍ ചെയ്യുന്ന ദിവസം കരക്കാരെ മുഴുവന്‍ വിളിക്കണം എന്നാണ് നിയമം , എന്റെ മോളുനെയും കൂട്ടി ക്ഷീരൊല്പാദക സഹകരണ സംഘത്തിണ്ടെ ഉടമ ഗോപിയെട്ടനേ വിളിക്കുവാന്‍ വെണ്ടി പൊയി , വീട്ടില്‍ ചെന്നപ്പൊള്‍‍ സംഘത്തിലുണ്ടെന്ന് പറഞ്ഞു . അവിടെ ചെന്ന് മോളുനേ എടുത്ത് കാറില്‍ നിന്നിറങ്ങുമ്പൊള്‍ , സംഘത്തിനുള്ളിലെ കസേരയില്‍ പഴയ മുഖം .......

പണ്ടെന്നൊട് പുഞ്ചിരി തൂകിയ അതേ മുഖം ...ഗോപിയേട്ടണ്ടെ ഭാര്യ ... എനിക്ക് നല്‍കിയതിനെക്കാള്‍ പുഞ്ചിരി അവള്‍ അയാള്‍ക്ക് നല്‍കിയെന്ന് പിന്നിടാരോ പറഞ്ഞു കേട്ടു ..... പാല്‍ പാത്രത്തിന് പകരം എണ്ടെ മോളുട്ടിയുമായി ഞാന്‍ ആ പഴയ കൗമാരകാരണ്ടെ നാണത്തൊടെ ക്ഷീരൊല്പാദക സഹകരണ സംഘത്തിണ്ടെ പടിയിറങ്ങി ..........

Thursday, February 26, 2009

നിങ്ങള്‍ പറയൂ ..........















മിസ്സ് കാള്‍ ... വീണ്ടും വീണ്ടും .......
സമയം കൊല്ലുവാന്‍ തിരിച്ചങ്ങൊട്ട്
ചെറുപ്പവാക്കുകളില്‍ അശ്ലീലം
ആദ്യമാദ്യം നാണം ..
പിന്നെ പിന്നെ ത്വര സിരകളില്‍
വിരലുകള്‍ താനേ ചലിച്ചതിന്‍ പിന്നാലെ ..
താലികെട്ടിയവന്‍ വിസ്മ്രിതിയില്‍
അക്ഷരം തേടീ പോയ മകള്‍ അമ്മയേ തേടി ..
കണ്ടതില്ല ,, കാമുകന്‍ കട്ടോണ്ട് പോയി ...
പുതുമ നശിച്ചരാവില്‍ പുതിയ കാമുകന്‍
തുടരേ ഉറക്കമില്ലാത്ത രാത്രികള്‍ ...
ശരീരം പുറംതള്ളുന്ന നിണം പോലും
തടഞ്ഞ് നിര്‍ത്തിയ കാമുകന്‍ ..
നല്ലൊരു കച്ചവടകാരന്‍ .
രക്ഷപെട്ടൊടി വന്നപ്പൊള്‍
മകളുടെ കൈയ്യില്‍ സ്വന്തം അച്ഛണ്ടെ മകന്‍ ...
അമ്മയില്ലാത്ത രാത്രികളില്‍ മകള്‍ക്ക് അച്ഛണ്ടെ സമ്മാനം ..
തെറ്റ് ,,, ആരുടെ .... നിങ്ങള്‍ പറയൂ ...

Saturday, February 21, 2009

തത്വമസ്സി ....




















നിശബ്ദമീ ഭൂമി ....
കരങ്ങളില്‍ ദൈന്യത ....
നിലാവില്‍ ഭീകരം
ദേവനീ ഇരുട്ടില്‍ അനാഥനാണ് ....... ഞാനും

പറക്കമുറ്റാത്ത നിശാശലഭങ്ങള്‍
ഭ്രാന്തമായി അലറുന്ന ചീവീടുകള്‍
പകല്‍ വെളിച്ചം കടക്കാത്ത ശ്രീകോവില്‍
ദേവാ നീ അനാഥനാണ് ...... ഞാനും

കാട്ടുപൂക്കളെന്‍ കരങ്ങളില്‍
അര്‍പ്പിക്കാന്‍ വെള്ളനൂലില്ല
വെളിച്ചമെന്‍ കണ്‍കളില്‍
നള്‍കുവാന്‍ ശുദ്ധുയില്ലാ
ദേവാ നീയും ഞാനും അനാഥനാണ് .......

മാറാലകെട്ടിയ കളഭകൂട്ടുകള്‍
കൂത്താടി നുരയുന്ന തീര്‍‌ത്ഥകുടം
ചിതലരിച്ച പുരാണങ്ങള്‍
ഓവിലിഴയുന്ന വിഷങ്ങള്‍
ദേവാ നിന്നെ പോലെ ഞാനും തീര്‍ത്തുമനാഥനാണ് .......

ചുറ്റമ്പലത്തില്‍ തളംകെട്ടികിടന്ന ഭക്തിയെവിടെ
ശീവേലിക്ക് തിടമ്പേറ്റിയ ഗജരാജനെവിടേ
നിറമാല കെട്ടിയ പെണ്‍കരങ്ങളെവിടേ
ഊട്ടപുരയില്‍ നിന്നുയരുന്ന നിവേദ്യരുചിയെവിടേ
ദേവാ ആരുമില്ലാതലയുന്ന ഞാനും നീയും അനാഥനാണ് ......

ഒത്തുതീര്‍‌പ്പാകാതെ കരകള്‍
കോടതികളില്‍ ദേവസാന്നിദ്ധ്യം
വ്യവഹാരങ്ങളില്‍ മനമുടക്കി
ധനസ്ഥിതിക്ക് മങ്ങലെല്‍‍ക്കുമ്പൊള്‍
ചുവപ്പ് നാടയില്‍ കുരുങ്ങുമീ ഞാനും നീയും

തത്വമസ്സി .......... അറിവതില്ല എനിക്കിപ്പൊഴുമിതിനര്‍‌ത്ഥം

Monday, January 26, 2009

സദനങ്ങള്‍ നിറയുവതെന്തിന് .......................................


നന്മ ചൊല്ലി പിരിഞ്ഞൊരാ മുത്തഛ്ചനും മുത്തഛ്ചിയും ..........
കാലഹരണപെട്ട കളിപ്പാട്ടങ്ങളായി
ബന്ധങ്ങള്‍ക്ക് ദ്രിഡത ഏകുവാന്‍
നിഴല്‍ മാത്രം സമ്മാനിക്കുന്നവര്‍
കഥകള്‍ ചൊല്ലി കൂടെ ഉറങ്ങുവാന്‍
പേരകിടാങ്ങള്‍ക്ക് താങ്ങയിരുന്നവര്‍ ...
വിശുദ്ധ യുദ്ധതിന്‍ അവസാന നാളില്‍
വേര്‍പിരിഞ്ഞ മൂത്തവര്‍ , ഇളയതുകളുടെ കണ്ണീര്‍ കണ്ടില്ല

ദൂരേ ഉറ്റപെടലിന്ടെ മടിതട്ടില്‍
കാശെണ്ണി തിട്ടപെടുത്തിയ മേലാളന്മാര്‍
അവര്‍ക്ക് സദനങ്ങല്‍ ഒരുക്കിയതും
വരിവരിയായി.... പണ്ട്
പള്ളികൂടത്തില്‍ ചേര്‍ത്ത സമം പോല്‍
കൊഴിയാന്‍ വെമ്പുന്ന പ്രായത്തില്‍ തണലാകേണ്ടവര്‍
അവര്‍ക്ക് ഒന്നിച്ചുറങ്ങുവാന്‍ നിരാലമ്പസമൂഹമൊരുക്കുന്നു


ബാല്യമനസ്സുകളില്‍ നിറങ്ങള്‍ നിറക്കേണ്ടവര്‍
ശരീരപുഷ്ടിക്ക് വേദമൊതേണ്ടവര്‍
തെറ്റായ ദിശകള്‍ക്ക് പഴമൊഴി കാക്കേണ്ടവര്‍
ദൈവനാമങ്ങല്‍ നാവില്‍ വിളക്കായി പകരേണ്ടവര്‍
പുഴുക്കല്‍ മദിക്കുന്ന പാഴ് ജന്മങ്ങളായി
അഞ്ജാത ശവങ്ങളായി വിധിയാല്‍ -
പേരമക്കള്‍ക്ക് പഠനോപാധിയായി
കര്‍മ്മങ്ങളൊന്നുമില്ലാതെ തെരുവില്‍
വീണുടയുന്ന പഴയ പ്രതാപ ബിബംങ്ങള്‍

കണ്ണുതുറക്കേണം .. തുറന്നു വച്ച് കാണേണം
നേരു കണ്ടു പഠിക്കുന്ന ബാല്യങ്ങല്‍
നിങ്ങള്‍ക്കുമുണ്ടെന്നൊര്‍ക്കേണം
ഇക്കഴിഞ്ഞ വസന്തം പുമ്പൊടി വിതറിയെന്നാലും
അടുത്ത നിമിഷം ഇലപൊഴിയുമെന്നറിഞ്ഞാലും
മുലപാലിനു വേതനം കൊടുക്കുവാന്‍
നിങ്ങളെ തേടുന്ന ബാല്യങ്ങള്‍ വിദൂരമല്ലെന്നോര്‍ക്കേണം

Wednesday, January 21, 2009

ആദ്യരാത്രി......







ആദ്യ കാഴ്‌ച്ചയില്‍ സ്വന്തമാക്കാന്‍ കൊതിച്ചതാണീ പൊന്നിനെ
മണവാട്ടി ആകുമെന്ന് നിനച്ചിതില്ല ഒരിക്കലും
മൈലാഞ്ചി കൈയാല്‍ മെല്ലെ വാതില്‍ തുറന്നവള്‍
ഖല്‍ബിന്‍ ഒളിവായി മണിയറയില്‍ കടന്നവള്‍
കരിവള കിലുക്കങ്ങളാല്‍ പുതു സംഗീതമുണര്‍ത്തി
വെളുത്ത പൂവിന്‍ സുഗന്ധവുമായി അരികിലണഞ്ഞവള്‍

പ്രവാസ നോവിനു വര്‍ണ്ണങ്ങളേകുവാന്‍
ക്ഷണികമെന്നാലും നിറചാര്‍ത്ത് പകരുവാന്‍
ഗര്‍വാലേ സ്വപ്‌ന തേരിനെ മടക്കി
ഹ്രിദയമിടിപ്പാലേ ചാരത്തണഞ്ഞവന്‍

അധരം കൊതിക്കുവതെന്തിനോ
കരങ്ങള്‍ വിറക്കുവതെന്തിനോ
മിണ്ടുവതില്ലൊന്നും , മുഖം കാണ്‍മതില്ല
ചൊല്ലിയവള്‍ എനിക്കിന്ന് സുഖമില്ലെന്ന്
വാടി തളൊര്‍ന്നാര മുഖമൊട്ടു കണ്ടവന്‍
ഒന്നുമേ ഉരിയാടാതെ തിരിഞ്ഞു നിന്നവന്‍

കാരണമറിയേണം ,, ചൊല്‍വതില്ലവള്‍
ചോദിപ്പുവാന്‍ ശക്തി ക്ഷയിച്ചപോല്‍
മാസ മുറയെന്ന് ചിന്തിച്ചു നിന്നവന്‍
കഴിഞ്ഞ നിമിഷം ഉള്ളില്‍ നിറഞ്ഞ വര്‍ണ്ണങ്ങള്‍
ജലരേഘയായി വീണലിഞ്ഞു പോയി ..


രണ്ടാം രാത്രിയും അവനരികിലെത്തി
അവള്‍ മാത്രം അരികത്തണഞ്ഞില്ല
മാറി കിടന്നു മയങ്ങുന്നവളുടെ
പാതി അടഞ്ഞ കണ്ണില്‍ ദീനമല്ല
നിഗൂഡതയുടെ അംശങ്ങളാനവന്‍കണ്ടത്


മൂന്നാം നാള്‍ ഉമ്മ ചൊല്ലിയത് കെട്ടവന്ടേ
നെഞ്ചകം തകര്‍ന്നെന്നാലും
പുറമെ അവന്‍ ഭ്രാന്തമായി ചിരിതൂകി
കൂടെ ഇരിക്കെണ്ടവള്‍ തിരികെ പോയത്
നാട്ടാരെല്ലാം വാതോരാതെ പാടിയെന്നാലും
കുത്തു വാക്കുകള്‍ അവനെ തളര്‍ത്തിയെന്നാലും
അവളെ കൂട്ടുവാന്‍ തിരികെ പോയതില്ലവന്‍

കാരണവുമായി കാരണോര്‍ എത്തിയ നാള്‍
കാരണമറിഞ്ഞിട്ടവന്‍ കണ്ണീര്‍ തൂവിയില്ല
ഒന്നിനും കഴിവില്ലാത്തവന്‍ എന്നൊതിയ കാരണോര്‍
എന്‍ കഴിവുകള്‍ കാണിപ്പാതിരുന്നതെന്‍ തെറ്റെന്നവന്‍ ചൊല്ലിയില്ല
വെറുക്കുവാന്‍ ആവതില്ലവനവളേ
എണ്ണി തിട്ടപെടുത്തിയ ഒഴിവ് ദിനങ്ങളും
മണിയറക്കുള്ളില്‍ അവളുടെ സുഗന്ധവും
മടങ്ങി പോകുവാന്‍ തോന്നിയെന്നാലും
അവളുടെ പാതി മയങ്ങിയ കണ്ണിലെ ചതിയോര്‍ത്തവന്‍
ഇടക്കെപ്പോഴൊ കണ്ണുനീര്‍ പൊഴിച്ചു

കണ്ട മാത്രയില്‍ ചോദിച്ചതാണവന്‍
ഉത്തരം പറയാതെ നാണിച്ചു നിന്നവള്‍
വീണ്ടുമാ ചോദ്യത്തിന്‍ ഉത്തരമായവള്‍
കുസ്രുതി ചിരിയാലെ ഓടി മറഞ്ഞെങ്ങോ...

കാമുകബുദ്ധിയില്‍ വിരിഞ്ഞതാണീ ചതിയെന്നറിയാതെ
മഹര്‍ കൊടുത്തവന്‍ നേടിയതെന്തെന്നറിഞ്ഞില്ല
പൂത്തുലയുവാന്‍ വെമ്പി നിന്ന മനസ്സുമായി
അവളുടെ പാതി മയങ്ങിയ കണ്ണുകളെ
സ്വതന്ത്രയാക്കി പരിഭവമില്ലാതെയവന്‍
മണിയറയില്‍ അവളുദെ സുഗന്ധത്തില്‍
ഏകനായി ഇന്നുമുരുകുന്നു ...............

ഇതെന്ടെ പ്രീയ മിത്രതിനു ഉണ്ടായ ദുരനുഭവം ആണു ,, എല്ലാം ഇവിടെ ഉള്‍പെടുത്തിയിട്ടില്ല എങ്കില്‍ കൂടി ,,
അവന്ടെ മനസ്സിന്ടെ പച്ചയായ അവിഷ്കാരം ..മൊഴിചൊല്ലി പിരിഞ്ഞു പോയവള്‍ ,, ഒരു യുവാവിന്ടെ ജീവിതം തകര്‍ത്തവള്‍ .... ഇന്നും
സുഖമായോ , അസുഖകരമായോ ജീവിക്കുന്നുണ്ടാവണം ​,, പക്ഷെ ഇവനിന്നും ......

Wednesday, January 14, 2009

മടക്കമില്ലാത്ത നന്‍മകള്‍



ഗുരു പാദ പൂജയില്‍ നിര്‍വ്രിതി നേടി
വിദ്യ്യില്‍ ലയിക്കുന്ന ജന്മങ്ങള്‍
അഗ്രഹാര ഇരുളില്‍ ജീര്‍ണിക്കും മുഖങ്ങളില്‍
ജ്വലിക്കാത്ത രതികള്‍
പാവനമാം മനസ്സില്‍ പൂക്കുന്ന
പ്രണയമാം പൂവും
അമ്മതന്‍ കൈയ്യ് വെള്ളയില്‍ ഉരുളുന്ന
ചോറിനായി കൊതിയ്ക്കുന്ന മക്കളും
അറിവില്ലാത്ത പിതാമഹന്മാര്‍ക്ക്
നിറകണ്ണുകളാല്‍ ബലിയിടും യുവത്വം
ആലിംഗനതിനൊടുവിലായി നെറുകയില്‍
കാമമില്ലാത്ത ചുംബനകൂട്ടുകള്‍
സൂര്യന്‍ മറഞ്ഞാല്‍ മയങ്ങുന്ന
ഗ്രാമത്തിന്‍ വിശുദ്ധി
പുഴതന്‍ അടിതട്ടിലേ
തിളങ്ങുന്ന തെളിനീരു

അലങ്കാരചുവ സ്പര്‍ശിക്കാത്ത
മിഴിതാഴ്ന്ന മനുഷ്യ കോലങ്ങള്‍
ആധുനികത എത്തിനോക്കാത്ത
തണുതുറഞ്ഞ മണ്‍വീഥി
നിലാവില്‍ പൂക്കുന്ന പാലയില്‍
പരക്കുന്ന സുഗന്ധം
പ്രേത ബാധയില്‍ കടന്നു കയറുവാന്‍
വിറകൊള്ളുന്ന കുങ്കുമ രാത്രികള്‍
വിരളമായി മിഴിനിറക്കും
വാര്‍ദ്ധക്യ മരണങ്ങള്‍
ചേറിന്ടെ ചൂരുള്ള
ചെറുമ പെണ്‍കൊടികള്‍
ശബ്ദ ഗാംഭീരമില്ലാത്ത
ഓല മേഞ്ഞ സിനിമാ കൊട്ടകകള്‍
നിരാലംബര്‍ക്ക് തണലായി
ഓടിയെത്തും സമൂഹമനസാക്ഷി


നാടന്‍ ശീലുകള്‍ തിങ്ങി നില്‍ക്കും
പകുതെടുകാത്ത നെല്‍പാടങ്ങള്‍
കടുത്ത ദാരിദ്ര്യ കൂരക്ക് കീഴിലും
അണമുറിയാത്ത മന്ദസ്മിതത്തിന്‍ വദനങ്ങള്‍
കുര്‍ബാനയും തക്ബിര്‍ ധ്വനികളും ദീപാരാധനയും
ഒന്നായി ഉള്‍കൊണ്ട വിഷംവിതക്കാത്ത മനസ്സുകള്‍

പണ്ടെങ്ങൊ പൊലിഞ്ഞുപൊയെന്‍ ഗ്രാമത്തിന്‍
നന്മയാണു മേല്‍ ചൊല്ലിയത്
ഇന്നതില്‍ ഒരു കാഴ്‌ച പോലും
എന്‍ കണ്ണുകള്‍ക്ക് വിരുന്നാകില്ല
പരാതിയില്ല പരിഭവവുമില്ല
പരിതപ്പിച്ചിട്ട് കാര്യവുമില്ല....

Monday, January 5, 2009

സൈബര്‍ താരാട്ട്...............



മകളെ നീ നന്നായി വളരേണം
കാമമുള്ള കണ്ണുകള്‍ തിരിച്ചറിയേണം
പ്രണയവാക്കുകള്‍ ചിരിച്ചു തള്ളേണം
തുറിച്ചു നോട്ടങ്ങള്‍ എതിരിടേണം
സ്പര്‍ശന കരങ്ങളെ ചെറുത്തു നില്‍ക്കേണം
മിസ്സ് കാളുകളെ കണ്ടില്ലെന്നു നടിക്കേണം
ഇമെയില്‍ സന്ദേശങ്ങള്‍ ഇരയാണെന്ന് കരുതേണം
സൈബര്‍ കഫേകളില്‍ ചതിയുണ്ടെന്നറിയേണം
ക്യാമറ കണ്ണുകള്‍ പതിയാതെ നോക്കേണം
സൌഹ്രിദത്തിനു അതിര്‍ വരമ്പ് കാക്കേണം
മധുരം നുകരുമ്പോള്‍ സൂക്ഷിച്ച് കഴിക്കേണം
യുവജനൊല്‍സവത്തിനു പോകാതിരിക്കേണം
ടൂറിനു വിളിക്കുമ്പോല്‍ പൈസയില്ലെന്നോതേണം
വേഷങ്ങല്‍ പേരിനു മാത്രമാകാതിരിക്കേണം
റിയാലിറ്റി ഷോകള്‍ കാപട്യമാണെന്നൊര്‍ക്കേണം
സിനിമയും രാഷ്ട്രീയവും മനസ്സില്‍ പതിയാതിരിക്കേണം
കാണുന്ന ചിത്രങ്ങള്‍ മിക്കതും മോര്‍ഫിങ്ങാണെന്ന് അറിവുണ്ടാകേണം
റയില്‍വേ ട്രാക്കുകള്‍ ഒന്നിനും പരിഹാരമല്ലെന്നു ചിന്തിക്കേണം
പരിശുദ്ധി മനസ്സിലും ശരീരത്തിലുമാണെന്ന് ധരിക്കേണം
ഇതെല്ലാമേ ശ്രദ്ധിച്ചു കൊണ്ടുള്ള ജീവിതം കഷ്ടമാണെന്നൊര്‍ക്കേണം
കഴിയില്ലെങ്കില്‍ വീണ്ടുമാ ഗര്‍ഭപാത്രത്തില്‍ പെണ്ണായി പിറക്കാതിരിക്കേണം ...